ചലച്ചിത്ര, സീരിയൽ നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

Last Updated:

നാടകരംഗത്തു നിന്നും സിനിമയിലെത്തിയ മോഹനകൃഷ്ണൻ ജയരാജ്, ലോഹിതദാസ് എന്നിവരുമായി അടുത്ത സൗഹൃദം പങ്കിട്ടിരുന്നു

മേഴത്തൂർ മോഹനകൃഷ്ണൻ
മേഴത്തൂർ മോഹനകൃഷ്ണൻ
ചലച്ചിത്ര, സീരിയൽ നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു. 74 വയസായിരുന്നു. നാടകരംഗത്തു നിന്നും സിനിമയിലെത്തിയ മോഹനകൃഷ്ണൻ ജയരാജ്, ലോഹിതദാസ് എന്നിവരുമായി അടുത്ത സൗഹൃദം പങ്കിട്ടിരുന്നു. കാരുണ്യം, പൈതൃകം, ദേശാടനം, അയാൾ കഥയെഴുതുകയാണ്, തിളക്കം എന്നീ സിനിമകളിൽ അഭിനയിച്ചിരുന്നു. കായംകുളം കൊച്ചുണ്ണി സീരിയലിലും അദ്ദേഹത്തിന് വേഷമുണ്ടായിരുന്നു.
തിരൂർ തെക്കൻകുറ്റൂർ പരേതരായ അമ്മശ്ശം വീട്ടിൽ കുട്ടിക്കൃഷ്ണൻ നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ്.
ഭാര്യ ശോഭന മുൻ അധ്യാപികയാണ്. മക്കൾ: ഹരികൃഷ്ണൻ, അപർണ. മരുമക്കൾ: സമർജിത് (വഡോദര), ലക്ഷ്മി (അധ്യാപിക, എറണാകുളം). സഹോദരങ്ങൾ: ഇന്ദിര, സാവിത്രി, ചന്ദ്രിക, പ്രദീപ്, അജിത്, പരേതനായ ജയപ്രകാശ്. സംസ്‌കാര ചടങ്ങുകൾ ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.
Summary: Actor Mezhathur Mohanakrishnan, who had noted works in Malayalam cinema and serials passed away aged 74. He shared a camaraderie with directors Lohithadas and Jayaraj. His role in Malayalam movie Karunyam was significant
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ചലച്ചിത്ര, സീരിയൽ നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement