'സമര്‍ഥനായ ലെയ്സൺ ഓഫീസർ' കാർത്തിക് ചെന്നൈക്ക് വേദനയോടെ ആദരാഞ്ജലികള്‍ നേര്‍ന്ന് മോഹന്‍ലാല്‍

Last Updated:

സൗമ്യമായ പെരുമാറ്റം കൊണ്ടും കഠിനപ്രയത്നം കൊണ്ടും മലയാള സിനിമയുടെ ഭാ‍ഗമായി മാറിയ വ്യക്തിയായിരുന്നു കാര്‍ത്തിക് ചെന്നൈ എന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു

അന്തരിച്ച മലയാള ചലച്ചിത്ര നിര്‍മ്മാണ മേഖലയിലെ മുതിര്‍ന്ന ലെയ്സണ്‍ ഓഫീസര്‍ കാര്‍ത്തിക് ചെന്നൈക്ക് (Karthik Chennai) ആദരാഞ്ജലികള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍ (Mohanlal). ‘ സമർഥനായ ഒരു ലെയ്സൺ ഓഫീസർ എന്ന നിലയിൽ, സൗമ്യമായ പെരുമാറ്റം കൊണ്ടും കഠിനപ്രയത്നം കൊണ്ടും മലയാള സിനിമയുടെ ഭാ‍ഗമായി മാറിയ, പ്രിയപ്പെട്ട കാർത്തിക് ചെന്നൈ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. വേദനയോടെ ആദരാഞ്ജലികൾ’ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മലയാളത്തിൽ നിര്‍മ്മിക്കുന്ന സിനിമകളിൽ ചെന്നൈയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കാർത്തിക്കിന്റെ സജീവ സാന്നിധ്യമുണ്ട്. മരണത്തിന് മുൻപും ചെന്നൈയിൽ നടന്ന മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ ചിത്രീകരണത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
മലയാള സിനിമയിലെ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും കാര്‍ത്തിക് ചെന്നൈയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.
advertisement
summery: Actor Mohanlal express his condolence to  Senior laison officer of Malayalam cinema Karthik Chennai . He was instrumental in establishing ties between Malayalam movies that was majorly shot in locations across Chennai. Even on the day of demise, Karthik was active on the sets of Mohanlal – Lijo Jose Pellissery movie ‘Malaikkottai Valiban’ in Chennai 
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'സമര്‍ഥനായ ലെയ്സൺ ഓഫീസർ' കാർത്തിക് ചെന്നൈക്ക് വേദനയോടെ ആദരാഞ്ജലികള്‍ നേര്‍ന്ന് മോഹന്‍ലാല്‍
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement