80കളിലെ ക്ലാസ് വീണ്ടും ഒത്തുകൂടി

Last Updated:
പോർട്ടുഗലിൽ നിന്നും മോഹൻലാൽ പറന്നെത്തിയത് ചെന്നൈയിലേക്ക്. ട്രെൻഡി ജാക്കറ്റണിഞ്ഞു ജാക്കി ഷ്‌റോഫ്. അവർ 22 പേർ, 12 നായകന്മാരും 10 നായികമാരും. എൺപതുകളുടെ ഹൃദയ സ്പന്ദനം. ചലച്ചിത്ര മേഖലയിൽ ഇപ്പോഴും സജീവമാണ് അവരിൽ ഭൂരിഭാഗവും. കഴിഞ്ഞ ഒൻപതു വർഷമായി മുടങ്ങാതെ തുടരുന്ന ഒത്തുചേരലിന് ഈ വർഷം ആതിഥേയം വഹിച്ചത് ചെന്നൈ നഗരമാണ്. ഡെനിം ആൻഡ് ഡയമണ്ട്സാണ് ഇത്തവണത്തെ തീം. ഇവരുടെ വേഷവിധാനത്തിൽ മാത്രമല്ല, എല്ലാ അലങ്കാരങ്ങളും അതിനെ ചുറ്റിപ്പറ്റിയായിരുന്നു.സോഫയും, പൂക്കളും, സ്‌ക്രീനുകളും, മാനിക്കിനുകളും എല്ലാം.
പങ്കെടുത്ത സ്ത്രീകളെല്ലാം ഡെനിം കുർത്തിയും ഡെനിം ഡിസൈനർ സാരികളും അണിഞ്ഞെത്തി. നരേഷ്, സത്യരാജ്, ജയറാം എന്നിവർ ശിവാജി ഗണേശൻ, എം.ജി.ആർ, കമൽ ഹാസൻ എന്നിവർക്ക് ആദരമർപ്പിച്ചു പരിപാടികൾ അവതരിപ്പിച്ചപ്പോൾ, കമൽ ഹാസന്റെ സ്ലോ മോഷൻ രംഗങ്ങൾ വരെ അവതരിപ്പിച്ച്‌ ജയറാം കൂടുതൽ കയ്യടി നേടി. ഗീത ഗോവിന്ദത്തിലെ ഗാനത്തിന് നായികമാർ ചുവടു വച്ചപ്പോൾ, വള്ളപ്പാട്ടിന്റെ താളത്തിനു വള്ളം കളി അവതരിപ്പിച്ചു മോഹൻലാൽ സംഘ തലവനായി.
advertisement
രാജ്‌കുമാർ, സുഹാസിനി, ഖുശ്‌ബു, പൂർണിമ, ലിസ്സി എന്നിവർക്കായിരുന്നു പരിപാടിയുടെ സംഘാടന ചുമതല.  പതിവ് തെറ്റിക്കാതെ ഒരു ചിത്രം ആരാധകർക്കും. പത്താമത് ഒത്തുചേരൽ മറ്റൊരു നഗരത്തിലാക്കാനാണ് ഇവരുടെ പരിപാടി.
മലയാളം വാർത്തകൾ/ വാർത്ത/Film/
80കളിലെ ക്ലാസ് വീണ്ടും ഒത്തുകൂടി
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement