ഇങ്ങള് ഫുട്ബോൾ കമൻ‌റി പറേണ പെണ്ണിനെ കണ്ടിണ്ടാ? കല്യാണി പ്രിയദർശന്റെ 'ശേഷം മൈക്കിൽ ഫാത്തിമ' ട്രെയിലർ

Last Updated:

ഫുട്ബോൾ കമന്റേറ്ററായ ഫാത്തിമ എന്ന കഥാപാത്രത്തെയാണ് കല്യാണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്

news18
news18
കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന “ശേഷം മൈക്കിൽ ഫാത്തിമ” യുടെ ട്രെയിലർ റിലീസായി. നവംബർ 17 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്‌. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിരുന്നു.
ഫുട്ബോൾ കമന്റേറ്ററായ ഫാത്തിമ എന്ന കഥാപാത്രത്തെയാണ് കല്യാണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കല്യാണിയുടെ കരിയറിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ പുതുമയുള്ള ചിത്രമാണിത്.
വിജയ് ചിത്രം ലിയോ, ജവാൻ, ജയ്ലർ എന്നീ ചിത്രങ്ങളുടെ ബോക്സ്‌ ഓഫീസ് വിജയത്തിന് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ. കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്.
advertisement
കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
advertisement
ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ : രഞ്ജിത് നായർ, ഛായാഗ്രഹണം : സന്താന കൃഷ്ണൻ രവിചന്ദ്രൻ, സംഗീത സംവിധാനം: ഹിഷാം അബ്ദുൽ വഹാബ് ,എഡിറ്റർ : കിരൺ ദാസ്, ആർട്ട് : നിമേഷ് താനൂർ,കോസ്റ്റ്യൂം : ധന്യാ ബാലകൃഷ്ണൻ, മേക്ക് അപ്പ് -റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുകു ദാമോദർ, പബ്ലിസിറ്റി : യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ : റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ : ഐശ്വര്യ സുരേഷ്, പി ആർ ഒ : പ്രതീഷ് ശേഖർ.
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇങ്ങള് ഫുട്ബോൾ കമൻ‌റി പറേണ പെണ്ണിനെ കണ്ടിണ്ടാ? കല്യാണി പ്രിയദർശന്റെ 'ശേഷം മൈക്കിൽ ഫാത്തിമ' ട്രെയിലർ
Next Article
advertisement
മാവോയിസ്റ്റ് ഭീഷണി അകന്നു;  ഈ ഗ്രാമത്തിൽ ഇന്ന് മൊബൈൽ നെറ്റ്‌വർക്ക് എത്തി
മാവോയിസ്റ്റ് ഭീഷണി അകന്നു; ഈ ഗ്രാമത്തിൽ ഇന്ന് മൊബൈൽ നെറ്റ്‌വർക്ക് എത്തി
  • മാവോയിസ്റ്റ് ഭീഷണി നേരിട്ടിരുന്ന ഗ്രാമത്തിൽ മൊബൈൽ നെറ്റ്‌വർക്ക് എത്തി.

  • ഗ്രാമീണർ പരമ്പരാഗത വാദ്യങ്ങൾ മുഴക്കി മൊബൈൽ സിഗ്നൽ ബാറുകൾ ആഘോഷിച്ചു.

  • മൊബൈൽ കണക്റ്റിവിറ്റി ഗ്രാമത്തിന് പുതിയ ജീവിതത്തിന്റെ തുടക്കമായി.

View All
advertisement