റോയ്സിന് സംശയം, റിമിക്ക് പുനർവിവാഹം... സമൂഹ മാധ്യമങ്ങൾ സദാചാര പോലീസ് ചമയുകയാണോ?

Last Updated:

Moral policing on a high after Rimi Tomy's divorce news | വിവാഹ മോചനത്തിന്റെ കാരണം കണ്ടെത്താനുള്ള വ്യഗ്രതയാണ് എല്ലാത്തിനും പിന്നിൽ എന്ന് വ്യക്തം

റിമി ടോമിയുടെ വിവാഹ മോചന വാർത്ത പുറത്തു വന്നത് മുതൽ സമൂഹ മാധ്യമങ്ങൾ അടങ്ങിയിരുന്നിട്ടില്ല. പതിനൊന്നു വർഷത്തെ ദാമ്പത്യത്തിനു വിരാമമിട്ടെങ്കിലും, ഒരു പരസ്യ പ്രതികരണം റിമിയും മുൻ ഭർത്താവ് റോയ്‌സ് കിഴക്കൂടനും ഇതുവരെയും നടത്തിയിട്ടില്ല. പക്ഷെ സമൂഹ മാധ്യമങ്ങളിൽ സ്ഥിരീകരണം ലഭിക്കാത്ത വാർത്തകൾക്ക് തീരെ പഞ്ഞമില്ല. വിവാഹ മോചനത്തിന്റെ കാരണം കണ്ടെത്താനുള്ള വ്യഗ്രതയാണ് എല്ലാത്തിനും പിന്നിൽ എന്ന് വ്യക്തം.
യൂട്യൂബ് വിഡിയോകളാണ് ഇക്കാര്യങ്ങൾ പറഞ്ഞ് ഇറങ്ങിയവയിൽ ഭൂരിഭാഗവും. റിമിയുമായി പിരിയാനുള്ള കാരണം റോയ്‌സ് കിഴക്കൂടനു സംശയം ആയതിനാലാണ് എന്നാണ് ഒരു പക്ഷം. റിമി സ്റ്റേജ് പരിപാടികൾ അവതരിപ്പിക്കുന്നതിലും, അഭിനയിക്കുന്നതിലും ഉള്ള വിമുഖത ആയിരുന്നു എന്ന തരത്തിൽ പോകുന്നു മറ്റൊന്ന്. ഡിവോഴ്സ് തീരുമാനം റോയ്സിന്റെതാണെന്നത്രെ മറ്റൊരു വാദം! റിമി അടുത്ത ബന്ധവുമായി പുനർവിവാഹിതയാവും എന്നതാണ് ഏറ്റവും പുതിയ 'കണ്ടെത്തൽ'.
advertisement
സെലിബ്രിറ്റികളുടെ ജീവിതത്തിലേക്ക് സദാചാര പോലീസ് പരിപാടിയുമായി സോഷ്യൽ മീഡിയ ഇറങ്ങുന്നതിന്റെ ഏറ്റവും പുതിയ ഇരയാണ് റിമി ടോമി. കുറച്ചു ദിവസങ്ങൾക്കു മുൻപ് നടി മീര ജാസ്മിൻ സംവിധായകൻ അരുൺ ഗോപിക്കൊപ്പം നിൽക്കുന്ന ചിത്രം മീരയുടെ വിവാഹ മോചനം ആണെന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടു. അതിനു അരുൺ ഗോപി ഫേസ്ബുക് പോസ്റ്റ് വഴി മറുപടി കൊടുക്കുകയും ചെയ്തിരുന്നു. അരുൺ ഗോപിയുടെ വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങൾ മാത്രം ആവുമ്പോഴാണ് ഇരുവരുടെയും പേര് അടിസ്ഥാനമില്ലാത്ത കാരണത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത്. പക്ഷെ ഇൻസ്റ്റാഗ്രാമിൽ തന്റെ ചില ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ, റിമി ഇതുവരെയും ഒന്നിനും മറുപടി നൽകിയിട്ടില്ല.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
റോയ്സിന് സംശയം, റിമിക്ക് പുനർവിവാഹം... സമൂഹ മാധ്യമങ്ങൾ സദാചാര പോലീസ് ചമയുകയാണോ?
Next Article
advertisement
ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു; ചെറിയവർധനവ് മാത്രം, സമരം തുടരുമെന്ന് ആശമാർ
ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു; ചെറിയവർധനവ് മാത്രം, സമരം തുടരുമെന്ന് ആശമാർ
  • ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു, 26,125 പേർക്കാണ് പ്രയോജനം ലഭിക്കുക.

  • സമരം 263 ദിവസം നീണ്ടു, 1000 രൂപ വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും ആശമാർ അറിയിച്ചു.

  • ആശാ വർക്കർമാർ ആവശ്യപ്പെട്ടത് 21000 രൂപയാണ്, 1000 രൂപ വർധനവ് ചെറുതാണെന്ന് ആശമാർ പറഞ്ഞു.

View All
advertisement