പ്രണയത്തിന്റെ ആദ്യ സെൽഫി വാർഷികം ആഘോഷിച്ച് പേളിയും ശ്രീനിഷും

Last Updated:

Pearle and Srinish celebrate anniversary of their first selfie | 'ഇന്ന് ഞങ്ങളുടെ സ്നേഹം പോലെ വജ്രം പോലെ ശോഭിക്കുന്നു'; പേളി പറയുന്നു

"എന്റെ ഫോണിലെ ഞങ്ങളുടെ ആദ്യ സെൽഫിക്ക് ഒരു വയസ്സ് തികയുന്നു. ഞങ്ങൾ ഫോണിൽ ചാറ്റ് ചെയ്യാതെ, നീണ്ട നേരം ഫോണിൽ സംസാരിക്കാതെ, പാർക്കിലോ ബീച്ചിലോ പോവാതെ, തനിച്ചുള്ള നിമിഷങ്ങൾ ആസ്വദിക്കാതെ പ്രണയത്തിലായി. വജ്രം കൽക്കരി പാടത്താണ് കാണുക. ഇന്ന് ഞങ്ങളുടെ സ്നേഹം പോലെ വജ്രം പോലെ ശോഭിക്കുന്നു." ബിഗ് ബോസ് റിയാലിറ്റി ഷോ അവസാനിച്ച ശേഷം പേളിയും ശ്രീനിഷും ആദ്യമായി പോസ്റ്റ് ചെയ്ത സെൽഫിക്കിന്ന് ഒരു വർഷം തികയുന്നു. ആ ചിത്രം ഷെയർ ചെയ്ത് പേളി കുറിക്കുന്ന വരികളാണിത്.
ഇന്ന് പേളിയും ശ്രീനിഷും തങ്ങളുടെ പ്രണയത്തിന്റെ അവിസ്മരണീയ മുഹൂർത്തത്തിൽ ആദ്യ വാർഷികം പ്രേക്ഷകർക്കൊപ്പം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയാണ്. തന്റെ പ്രണയിനിയെ കണ്ടെത്താൻ ലഭിച്ച അവസരത്തെ പറ്റിയാണ് ശ്രീനിഷ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ചിത്രം സഹിതം കുറിക്കുന്നത്.
റിയാലിറ്റി ഷോയിൽ പരിചയപ്പെട്ട ഇരുവരും 2019 മെയ് 5ന് ക്രിസ്തീയ രീതി പ്രകാരമുള്ള ചടങ്ങുകളോട് കൂടി വിവാഹം നടത്തി. കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു വിവാഹം. ശേഷം സിയാൽ കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാര ചടങ്ങുകൾ നടന്നു. വിവാഹ സൽക്കാര ചടങ്ങുകളിൽ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. മെയ് 8ന് ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളും ഉണ്ടായിരുന്നു.
advertisement
advertisement
advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രണയത്തിന്റെ ആദ്യ സെൽഫി വാർഷികം ആഘോഷിച്ച് പേളിയും ശ്രീനിഷും
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement