ജയിലർ താരം ജി മാരിമുത്തു ഹൃദയാഘാതം മൂലം അന്തരിച്ചു

Last Updated:

യൂട്യൂബിൽ ഏറെ ആരാധകരുള്ള താരമായിരുന്നു മാരിമുത്തു. കൂടാതെ ‘ജയിലർ’ സിനിമയിലെ പ്രകടനത്തിന് പ്രേക്ഷകപ്രശംസയും ലഭിച്ചിട്ടുണ്ട്

ജി മാരിമുത്തു
ജി മാരിമുത്തു
ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അദ്ദേഹത്തിന്‍റെ അന്ത്യം. ജി മാരിമുത്തുവിന് 58 വയസായിരുന്നു. ടിവി ഷോയ്ക്കുവേണ്ടി ‘രജനികാന്ത് നായകനായ ജയിലർ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്, ‘ എന്ന് ഡബ്ബ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ എട്ടരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
യൂട്യൂബിൽ ഏറെ ആരാധകരുള്ള താരമായിരുന്നു മാരിമുത്തു. കൂടാതെ ‘ജയിലർ’ സിനിമയിലെ പ്രകടനത്തിന് പ്രേക്ഷകപ്രശംസയും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം തമിഴ് സിനിമാലോകത്തിന് ഉൾക്കൊള്ളാനാകത്തതാണ്. പ്രമുഖ താരങ്ങളെല്ലാം അനുശോചന സന്ദേശങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ജി മാരിമുത്തുവിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
ചെന്നൈയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അൽപസമയത്തിനകം വീട്ടിലേക്ക് കൊണ്ടുവരും. സംസ്ക്കാര ചടങ്ങുകൾ ഇന്ന് തന്നെ നടത്തുമെന്നാണ് വിവരം.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ജയിലർ താരം ജി മാരിമുത്തു ഹൃദയാഘാതം മൂലം അന്തരിച്ചു
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement