Coolie | പ്രതീക്ഷിച്ച ഓളമില്ല; രജനികാന്തിന്റെ കൂലി നാലാം ദിവസം കടക്കുമ്പോൾ ലക്ഷ്യം 200 കോടി

Last Updated:

കൂലി നാലാം ദിവസം എല്ലാ ഭാഷകളിലുമായി ഇന്ത്യയിൽ 35 കോടി രൂപ നേടി. ചിത്രത്തിന്റെ മൊത്തം ആഭ്യന്തര കളക്ഷൻ അറിയാം

കൂലി
കൂലി
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് (Rajinikanth) ചിത്രമായ കൂലി (Coolie) ആഗസ്റ്റ് 14 ന് ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷൻ നേടി. റിലീസിന് മുന്നോടിയായി വൻ ബുക്കിംഗുകൾ നേടിയതോടെ, ചിത്രം ആദ്യ ദിവസം തന്നെ ലോകമെമ്പാടുമായി ഏകദേശം 150 കോടി രൂപ കളക്ഷൻ രേഖപ്പെടുത്തിയിരുന്നു. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ഓപ്പണിംഗ് കളക്ഷൻ നേടിയ തമിഴ് ചിത്രമായി ഇത് മാറി. ആദ്യ ഞായറാഴ്ച ചിത്രം 35 കോടി രൂപ നേടി.
സാക്നിൽക് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, കൂലി നാലാം ദിവസം എല്ലാ ഭാഷകളിലുമായി ഇന്ത്യയിൽ 35 കോടി രൂപ നേടി. ഇതോടെ ചിത്രത്തിന്റെ മൊത്തം ആഭ്യന്തര കളക്ഷൻ 194.25 കോടി രൂപയിലെത്തിച്ചു. ചിത്രം പതുക്കെ 200 കോടി രൂപയിലേക്ക് അടുക്കുകയാണ്.
ഓഗസ്റ്റ് 17 ഞായറാഴ്ച കൂലിക്ക് ആകെ 63.75% തമിഴ് ഒക്യുപെൻസി ഉണ്ടായിരുന്നു. ചെന്നൈ, ട്രിച്ചി, ഡിണ്ടിഗൽ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ തിയേറ്ററുകളിലാണ് ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെട്ടത്. ഞായറാഴ്ച 41.98% ഹിന്ദി ഒക്യുപെൻസി ഉണ്ടായിരുന്നു.
advertisement
ഹൈദരാബാദ്, ബാംഗ്ലൂർ, ലഖ്‌നൗ എന്നിവയായിരുന്നു മുന്നിൽ. തെലുങ്കിനെ സംബന്ധിച്ചിടത്തോളം, കൂലിക്ക് മൊത്തത്തിൽ 49.53% ഒക്യുപെൻസി ഉണ്ടായിരുന്നു. ചെന്നൈയിലെയും ഹൈദരാബാദിലെയും രജനികാന്തിന്റെ ആരാധകർ വൻതോതിൽ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തി.
കൂലി വേൾഡ്‌വൈഡ് ബോക്‌സ് ഓഫീസ് കളക്ഷൻ
കണക്കുകളിൽ ഇടിവുണ്ടായിട്ടും, കൂലി ശക്തമായ ടിക്കറ്റ് വിൽപ്പന നിലനിർത്തി. വിദേശത്ത്, ആദ്യ രണ്ട് ദിവസങ്ങളിൽ ചിത്രം 12 മില്യൺ ഡോളർ നേടി, മൂന്നാം ദിവസം 15 മില്യൺ ഡോളർ കടന്നു. മൊത്തത്തിൽ, കൂലിയുടെ ലോകമെമ്പാടുമുള്ള കളക്ഷൻ 320 കോടി രൂപ കവിയുകയും, 2025 ൽ തമിഴ് സിനിമയ്ക്ക് ഒരു പുതിയ നാഴികക്കല്ല് സൃഷ്ടിക്കുകയും ചെയ്തു.
advertisement
2.0, ജയിലർ എന്നിവയിലൂടെ രജനികാന്തിന്റെ സ്വന്തം റെക്കോർഡുകളെ വെല്ലുവിളിച്ച് ചിത്രം ലോകമെമ്പാടും 600 കോടി രൂപയിലെത്തുമെന്ന് അനാലിസിസ് വിദഗ്ധർ പ്രവചിക്കുന്നു. ഇതുവരെ മൂന്ന് തമിഴ് ചിത്രങ്ങൾ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. രജനികാന്ത് രണ്ട് ചിത്രങ്ങളുമായി മുന്നിലും, വിജയ്‌യുടെ ലിയോ മൂന്നാമതായും നിലനിൽക്കുന്നു.
നിരൂപകരുടെ സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം പ്രകടമാണ്. ഇത് രജനികാന്തിന്റെ താരപദവി തെളിയിക്കുന്നു. രജനികാന്തിന്റെ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ലായാണ് കൂലി എത്തുന്നത്. അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത താരപദവിയുടെ 50 വർഷങ്ങൾ ആഘോഷിക്കുന്ന അവസരം കൂടിയാണ് ഈ ചിത്രം.
advertisement
ഋതിക് റോഷന്റെയും ജൂനിയർ എൻ‌ടി‌ആറിന്റെയും വാർ 2ൽ നിന്നും കൂലി കടുത്ത മത്സരം നേരിടുന്നുണ്ട്. പക്ഷേ അവ പുറത്തിറങ്ങിയതിനുശേഷം മറ്റുള്ള സിനിമകളിൽ നിന്നും മുന്നിൽ നിൽക്കാൻ കൂലിക്ക് കഴിഞ്ഞു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Coolie | പ്രതീക്ഷിച്ച ഓളമില്ല; രജനികാന്തിന്റെ കൂലി നാലാം ദിവസം കടക്കുമ്പോൾ ലക്ഷ്യം 200 കോടി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement