രണ്ടാമൂഴം തിരക്കഥ വി.എ. ശ്രീകുമാർ തിരികെ നൽകും; എം.ടി.-ശ്രീകുമാർ തർക്കം ഒത്തുതീർപ്പായി

Last Updated:

രണ്ട് വർഷം നീണ്ടുനിന്ന വ്യവഹാരങ്ങൾക്കൊടുവിൽ ഒത്തുതീർപ്പ്

കോഴിക്കോട്: രണ്ടാമൂഴം സിനിമയാക്കുന്നുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവൻ നായരും സംവിധായകൻ വി.എ. ശ്രീകുമാറുമായുള്ള തർക്കം ഒത്തുതീർന്നു. തിരക്കഥ എം.ടി.ക്ക് തിരിച്ച് നൽകും. കേസ് പിൻവലിക്കാൻ എം.ടി. സുപ്രീം കോടതിയിൽ അപേക്ഷ നൽകി.
രണ്ട് വർഷം നീണ്ടുനിന്ന വ്യവഹാരങ്ങൾക്കൊടുവിലാണ് രണ്ടാമൂഴം തർക്കത്തിൽ എം.ടിയും വി.എ. ശ്രീകുമാറും ഒത്തുതീർപ്പിലെത്തിയത്. രണ്ടാമൂഴം തിരക്കഥ ശ്രീകുമാർ തിരിച്ചു നൽകും. എം.ടി. വാങ്ങിച്ച ഒന്നേകാൽ കോടി രൂപയും തിരികെ കൊടുക്കും. ഒത്തുതീർപ്പിനായുള്ള അപേക്ഷ എം.ടി. വാസുദേവൻ നായർ സുപ്രീം കോടതിയിൽ സമർപ്പിച്ചു. തിങ്കളാഴ്ച്ച കോടതി അപേക്ഷ പരിഗണിക്കും.
2014 ലാണ് രണ്ടാമൂഴം സിനിമയാക്കുന്നതിന് എം.ടി.യും വി.എ. ശ്രീകുമാറും ധാരണയിലായത്. മൂന്ന് വർഷമാണ് കാലയളവ്. നാല് വർഷമായിട്ടും സിനിമയുടെ പ്രാരംഭ ചർച്ചകൾ പോലും എവിടെയുമെത്താത്ത സാഹചര്യത്തിലാണ് 2018ൽ എം.ടി. തിരക്കഥ തിരികെയാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
advertisement
കോഴികോട് മുൻസിഫ് കോടതി, ഹൈക്കോടതി  എന്നിവിടങ്ങളിലും രണ്ടാമൂഴം കേസുകൾ നടക്കുന്നുണ്ട്. അതേ സമയം രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് പ്രശസ്ത സംവിധായകർ പലരും എം.ടി.യെ സമീപിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
രണ്ടാമൂഴം തിരക്കഥ വി.എ. ശ്രീകുമാർ തിരികെ നൽകും; എം.ടി.-ശ്രീകുമാർ തർക്കം ഒത്തുതീർപ്പായി
Next Article
advertisement
പുരുഷന്മാര്‍ക്ക് ഗര്‍ഭംധരിക്കാന്‍ കഴിയുമോ ? കെമിക്കല്‍ അബോര്‍ഷന്‍ മരുന്നുകളുടെ അപകടങ്ങളെക്കുറിച്ച് യുഎസ് സെനറ്റര്‍
പുരുഷന്മാര്‍ക്ക് ഗര്‍ഭംധരിക്കാന്‍ കഴിയുമോ ? കെമിക്കല്‍ അബോര്‍ഷന്‍ മരുന്നുകളുടെ അപകടങ്ങളെക്കുറിച്ച് യുഎസ് സെനറ്റര്‍
  • യുഎസ് സെനറ്റിൽ കെമിക്കൽ ഗർഭഛിദ്ര മരുന്നുകളുടെ അപകടങ്ങൾ സംബന്ധിച്ച് ചർച്ചയുണ്ടായി

  • പുരുഷന്മാർക്ക് ഗർഭംധരിക്കാൻ കഴിയുമോ എന്ന ചോദ്യത്തിൽ ഗൈനക്കോളജിസ്റ്റ് നിഷ വർമ്മ മറുപടി മുടങ്ങി

  • ഗർഭചിദ്ര മരുന്നുകൾ സുരക്ഷിതമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് ഡോ. നിഷ വർമ്മ വ്യക്തമാക്കി

View All
advertisement