advertisement

ജമ്മുകശ്മീരിൽ നിന്ന് 52 കിലോ സ്ഫോടക വസ്തുക്കൾ കണ്ടെത്തി; ഒഴിവായത് പുൽവാമ മോഡൽ ആക്രമണമെന്ന് സൈനികവൃത്തങ്ങൾ

Last Updated:

രധാന ഹൈവേയ്ക്ക് വളരെ അടുത്തും പുല്‍വാമ ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 9 കി.മീ മാത്രം അകലെയുമാണ് സ്‌ഫോടവസ്തുക്കള്‍ കണ്ടെത്തിയ സ്ഥലം.

ശ്രീനഗർ: ജമ്മു കശ്മീരിലെ ലേതാപോരയിൽ നിന്ന് 52 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ സൈന്യം കണ്ടെടുത്തു. ഇതോടെ പുൽവാമയിലേതിനു സമാനമായ ആക്രമണം പരാജയപ്പെടുത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
വ്യാഴാഴ്ച നടത്തിയ സംയുക്ത തെരച്ചിലിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഗാദിക്കലിലെ കരേവ പ്രദേശത്ത് കണ്ടെത്തിയ വാട്ടർ ടാങ്കിനുള്ളിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ ലഭിച്ചത്. 125 ഗ്രാം വീതമുള്ള 416 പാക്കറ്റുകളിലായാണ് 52 കിലോ സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നത്.
മറ്റൊരു വാട്ടർ ടാങ്കിൽ നിന്ന് 50 ഡിറ്റണേറ്റുകളും കണ്ടെടുത്തു. സൂപ്പര്‍ 50 എന്നു വിശേഷിപ്പിക്കുന്ന സ്‌ഫോടവസ്തുക്കളാണ് ഇവയെന്ന് സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രധാന ഹൈവേയ്ക്ക് വളരെ അടുത്തും പുല്‍വാമ ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 9 കി.മീ മാത്രം അകലെയുമാണ് സ്‌ഫോടവസ്തുക്കള്‍ കണ്ടെത്തിയ സ്ഥലം.
advertisement
2019 ഫെബ്രുവരി 14നാണ് 40 സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണം നടന്നത്. സൈന്യത്തിന്റെ വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം വന്നിടിച്ച് പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. 35 കി.ഗ്രാം ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്.
പൽവാമ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍ പാകിസ്ഥാൻ തീവ്രവാദി മസൂദ് അസറും സഹോദരൻ റൗഫ് അസറുമാണെന്ന് ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ജമ്മുകശ്മീരിൽ നിന്ന് 52 കിലോ സ്ഫോടക വസ്തുക്കൾ കണ്ടെത്തി; ഒഴിവായത് പുൽവാമ മോഡൽ ആക്രമണമെന്ന് സൈനികവൃത്തങ്ങൾ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement