advertisement

ത്രിപുര മുഖ്യമന്ത്രിക്കെതിരെ ബിജെപിയില്‍ പടയൊരുക്കം; ബിപ്ലബ്ദേബിനെ മാറ്റണമെന്ന് ഒരുവിഭാഗം എംഎല്‍എമാര്‍

Last Updated:

ബിപ്ലബ് കുമാറിന്റേത് ഏകാധിപത്യ ഭരണമാണെന്നും, ജനപ്രീതിയില്ലെന്നും ഭരണത്തിൽ അനുഭവപരിചയമില്ലെന്നുമാണ് വിമത എം.എൽ.എമാരുടെ ആരോപണം.

ന്യൂഡൽഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബും സംസ്ഥാന ബി.ജെ.പിയിലെ മുതിർന്ന നേതാക്കളും തമ്മിലുള്ള ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിപ്ലബ് ദേബിനെ നീക്കണെന്ന് ഏഴു എം എൽ എ മാർ ആവശ്യപ്പെട്ടു. ബിപ്ലബ് കുമാറിന്റേത് ഏകാധിപത്യ ഭരണമാണെന്നും, ജനപ്രീതിയില്ലെന്നും ഭരണത്തിൽ അനുഭവപരിചയമില്ലെന്നുമാണ് വിമത എം.എൽ.എമാരുടെ ആരോപണം.
സുദീപ് റോയ്, സുശാന്ത ചൗധരി, ആശിഷ് സാഹ, ആശിഷ് ദാസ്, ദിവ ചന്ദ്ര രങ്കൽ, മോഹൻ ത്രിപുര, പരിമാൾ ദേബ് ബർമ, റാം പ്രസാദ് പാൽ എന്നീ എംഎൽഎമാരാണ് കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. ജനവികാരം സർക്കാരിന് എതിരാണെന്നും തങ്ങൾക് പിന്തുണയുമായി കൂടുതൽ എം എൽ എ മാരുണ്ടെന്നും വിമത എം എൽ എ മാർ വ്യക്തമാക്കുന്നു. ബിജെപി കേന്ദ്ര നേതൃത്വം കർശന നിലപാട് സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ വഷളാകും എന്നാണ് വിമതരുടെ മുന്നറിയിപ്പ്‌.
advertisement
എന്നാൽ  സർക്കാരിന് ഭീഷണിയില്ലെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാറിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. സർക്കാർ സുരക്ഷിതമാണെന്നും ഏഴോ എട്ടോ എംഎൽഎമാർക്ക് സർക്കാരിനെ അട്ടിമറിക്കാൻ സാധിക്കില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് മാണിക് സാഹയും അറിയിച്ചു. 60 അംഗ ത്രിപുര നിയമ സഭയിൽ 36 എം എൽ എ മാരാണ് ബിജെപിക്ക് ഉള്ളത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ത്രിപുര മുഖ്യമന്ത്രിക്കെതിരെ ബിജെപിയില്‍ പടയൊരുക്കം; ബിപ്ലബ്ദേബിനെ മാറ്റണമെന്ന് ഒരുവിഭാഗം എംഎല്‍എമാര്‍
Next Article
advertisement
ജനുവരിയിലെ പ്രതിഷേധത്തിന് ഇറാനിൽ ആദ്യത്തെ പരസ്യ തൂക്കിക്കൊല്ലൽ: 19കാരനായ ഗുസ്തി താരമടക്കം മൂന്ന് പേരെ വധിച്ചു
ജനുവരിയിലെ പ്രതിഷേധത്തിന് ഇറാനിൽ ആദ്യത്തെ പരസ്യ തൂക്കിക്കൊല്ലൽ: 19കാരനായ ഗുസ്തി താരമടക്കം മൂന്ന് പേരെ വധിച്ചു
  • ജനുവരി 2026ലെ പ്രതിഷേധത്തിൽ പങ്കെടുത്ത ഗുസ്തി താരമടക്കം മൂന്ന് പേരെ ഇറാൻ പരസ്യമായി തൂക്കിലേറ്റി

  • കുറ്റം സമ്മതിപ്പിക്കാൻ ക്രൂര പീഡനവും നീതിയുക്തമായ വിചാരണയില്ലാതെയും വധശിക്ഷ നടപ്പാക്കിയെന്ന് ആരോപണം

  • അന്താരാഷ്ട്ര വിമർശനങ്ങൾ ഉയർന്നതോടെ കായികതാരങ്ങൾക്കെതിരായ ഇറാന്റെ നടപടികൾക്കെതിരെ നടപടി ആവശ്യപ്പെട്ടു

View All
advertisement