ബോർഡർ സിനിമയ്ക്ക് പ്രചോദനമായ 1971 ലെ യുദ്ധനായകൻ ഭൈറോൺ സിങ് റാത്തോഡ്‌‌ ഓർമയായി

Last Updated:

നിൽ ഷെട്ടി നായകനായ ഹിന്ദി സിനിമ 'ബോർഡർ' ഭൈറോൺ സിങ് റാത്തോഡിന്റെ ജീവിതവും പോരാട്ടങ്ങളും ആസ്പദമാക്കിയുള്ളതാണ്.

1971 ലെ ഇന്ത്യ–പാക്ക് യുദ്ധത്തിലെ വീരയോദ്ധാക്കളിൽ ഒരാളും വിരമിച്ച ബിഎസ്എഫ് ജവാനുമായ നായിക് ഭൈറോൺ സിങ് റാത്തോഡ് അന്തരിച്ചു. 81 വയസായിരുന്നു. രാജസ്ഥാനിലെ ജോധ്പുർ എയിംസിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. സുനിൽ ഷെട്ടി നായകനായ ഹിന്ദി സിനിമ ‘ബോർഡർ’ 1997-ൽ പുറത്തിറങ്ങിയ ഇന്തോ- പാക് യുദ്ധത്തിന്റെ സാങ്കൽപ്പിക വിവരണമാണ് . ഇതിന്റെ ഭാഗമായി  അമിത് ഷായെ  ഭൈറോൺ സിങ് റാത്തോഡ് നേരിട്ടു കണ്ടു.
‘ബോർഡർ’ അദ്ദേഹത്തിന്റെ ജീവിതവും പോരാട്ടങ്ങളും ആസ്പദമാക്കിയുള്ളതാണ്.
1971ലെ ഇന്ത്യാ-പാക് യുദ്ധത്തിന്റെ 51ാം വാർഷികത്തിന് രണ്ട് ദിവസം മുൻപാണ് (ഡിസംബർ 14) ഭൈറോൺ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മകൻ സവായ് സിംഗ് പറഞ്ഞു. തലച്ചോറിലുണ്ടായ പക്ഷാഘാതമാകാം മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ജയ്‌സാൽമീറിലെ താർ മരുഭൂമിയിലെ ലോംഗേവാല പോസ്റ്റിലാണ് 1971ലെ യുദ്ധ സമയത്ത് റാത്തോഡ് സേവനമനുഷ്ഠിച്ചിരുന്നത്. അവിടുത്തെ ബിഎസ്എഫ് യൂണിറ്റിന്റെ കമാൻഡറായിരുന്നു അദ്ദേഹം. 1971 ഡിസംബർ 5 ന് ലോംഗേവാല ആക്രമിച്ച പാക് ബ്രിഗേഡിനെയും ടാങ്ക് റെജിമെന്റിനെയും തകർത്തത് റാത്തോഡിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.
advertisement
1972-ൽ തന്റെ ധീര സേവനത്തിന് സേനാ മെഡൽ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1987-ൽ അ​ദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചു. മെഷീൻ ​ഗണ്ണുമായി ശത്രുനിരക്കെതിരെ പോരാടുന്ന ലാൻസ് നായിക് ഭൈറോൺ സിംഗിന്റെ ചരിത്രം ബിഎസ്എഫ് രേഖകളിലുണ്ട്. “പോരാടുക അല്ലെങ്കിൽ മരിക്കുക എന്ന സൈനികരുടെ ധൈര്യവും നിശ്ചയദാർഢ്യവും മൂലമാണ് ആ യുദ്ധം വിജയിച്ചത്. പോസ്റ്റിലെ മറ്റ് യോദ്ധാക്കൾക്ക് ലാൻസ് നായിക് ഭൈറോൺ സിംഗ് വലിയ പ്രചോദനമായി മാറി,” എന്നും ഔദ്യോഗിക രേഖകളിൽ പറയുന്നു.
advertisement
1997 ലാണ് ഭൈറോൺ സിങ്ങിന്റെ ജീവിതം ആസ്പദമാക്കി ബോർഡർ എന്ന സിനിമയിറങ്ങിയത്. ജെ.പി ദത്ത സംവിധാനം ചെയ്ത സിനിമക്ക് തിരക്കഥയൊരുക്കിയത് ജാവേദ് അക്തർ ആണ്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിൽ സുനിൽ ഷെട്ടിയായിരുന്നു നായകൻ. അദ്ദേഹത്തെ കൂടാതെ ജാക്കി ഷറോഫ്, സണ്ണി ഡിയോൾ, അക്ഷയ് ഖന്ന, സുധേഷ് ബെറി, പുനീത് ഇസ്സാർ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ടായിരുന്നു.
advertisement
10 കോടി ബഡ്ജറ്റിൽ നിർമിച്ച ചിത്രത്തിന്റെ ഇന്ത്യയിലെ മാത്രം മൊത്തം ബോക്‌സ് ഓഫീസ് കളക്ഷൻ 39 കോടിയായിരുന്നു. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി 65 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. ഐഎംഡിബി റേറ്റിംഗിൽ പത്തിൽ 7.9 റേറ്റിങ്ങുമായും ചിത്രം മുന്നിട്ടു നിന്നു. സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയതിനു പുറമെ ഫിലിംഫെയർ അവാർഡുകൾ, ദേശീയ ചലച്ചിത്ര അവാർഡുകൾ, സ്‌ക്രീൻ അവാർഡുകൾ, സീ സിനി അവാർഡുകൾ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും ചിത്രത്തെ തേടിയെത്തി. ബോർഡറിലൂടെ അക്ഷയ് ഖന്നക്ക് മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചിരുന്നു. സിനിമയിലെ തോ ചാലുൻ, സന്ദേസെ ആതേ ഹേ, മേരെ ദുഷ്മാൻ, മേരേ ഭായ്, ഹമേൻ ജബ് സേ മൊഹബത്ത് തുടങ്ങിയ ​ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ബോർഡർ സിനിമയ്ക്ക് പ്രചോദനമായ 1971 ലെ യുദ്ധനായകൻ ഭൈറോൺ സിങ് റാത്തോഡ്‌‌ ഓർമയായി
Next Article
advertisement
'ആട് 3' ചിത്രീകരണത്തിനിടെ അപകടത്തിൽ നടന്‍ വിനായകന് പരിക്ക്
'ആട് 3' ചിത്രീകരണത്തിനിടെ അപകടത്തിൽ നടന്‍ വിനായകന് പരിക്ക്
  • ആട് 3 ചിത്രീകരണത്തിനിടെ സംഘട്ടന രംഗത്ത് നടന്‍ വിനായകന് പരിക്ക് സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്

  • വിനായകന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്, ആറാഴ്ച വിശ്രമം നിര്‍ദേശിച്ചു

  • മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 വലിയ ബജറ്റില്‍ നിര്‍മിക്കുന്ന എപ്പിക് ഫാന്റസി ചിത്രമാണ്.

View All
advertisement