CBI തലപ്പത്തെ രണ്ടാമൻ രാകേഷ് അസ്താനയെ നീക്കി

Last Updated:

പുതിയ സിബിഐ മേധാവിയെ നിയമിക്കുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി 24ന് യോഗം ചേരാനിരിക്കെയാണ് അസ്താന അടക്കമുള്ളവരെ മാറ്റിയത്

ന്യൂഡൽഹി: സിബിഐ ഡയറക്ടർ അലോക് വർമക്ക് പിന്നാലെ സിബിഐ സ്പെഷ്യൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയെയും കേന്ദ്ര സർക്കാർ നീക്കി. അസ്താനക്ക് പുറമെ സിബിഐ ഉന്നത ഉദ്യോഗസ്ഥരായ എ.കെ. ശർമ, എം.കെ. സിൻഹ, ജയന്ത് നായിക്നാവരെ എന്നിവരെയും മാറ്റി. രാവിലെ ചേർന്ന ക്യാബിനറ്റ് സെലക്ഷൻ സമിതിയുടേതാണ് തീരുമാനം.
അസ്താനയെ വ്യോമയാന സുരക്ഷാ വിഭാഗത്തിലേക്കാണ് മാറ്റിയത്. എ.കെ. ശർമയെ സിആർപിഎഫ് അഡീ. ഡയറക്ടർ ജനറലായും എം.കെ. സിൻഹയെ പൊലീസ് റിസർച്ച് ആൻ‍ഡ് ഡെവലപ്മെന്റ് ബ്യൂറോയിലേക്കുമാണ് മാറ്റിയത്. പുതിയ സിബിഐ മേധാവിയെ നിയമിക്കുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി 24ന് യോഗം ചേരാനിരിക്കെയാണ് അസ്താനയെയും മറ്റുള്ളവരെയും മാറ്റിയത്.
advertisement
അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ കേന്ദ്രസർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സുപ്രീംകോടതി പുനർനിയമിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ അലോക് വർമയെ നീക്കിയതിനെ കോൺഗ്രസ് ചോദ്യം ചെയ്തിരുന്നു. താൽക്കാലിക ഡയറക്ടറായി എം. നാഗേശ്വർ റാവുവിനെ നിയമിച്ചതിനെതിരെ തിങ്കളാഴ്ച സുപ്രീംകോടതിയിൽ ഹർജി എത്തിയിരുന്നു. ജനുവരി പത്തിന് നാഗേശ്വർ റാവുവിനെ നിയമിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
CBI തലപ്പത്തെ രണ്ടാമൻ രാകേഷ് അസ്താനയെ നീക്കി
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement