‘പണം അടയ്ക്കാത്തതിനാൽ എസ്പിബിയുടെ മൃതദേഹം വിട്ടുകൊടുത്തില്ല; ഉപരാഷ്ട്രപതി ഇടപെട്ടു’എന്ന വാർത്ത വ്യാജമെന്ന് മകൻ

Last Updated:

‘എന്തിന് ഇങ്ങനെ ചെയ്യുന്നത്. ദയവായി വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കൂ..’ എസ്പിബിയുടെ ഔദ്യോഗിക പേജിലൂടെ ചരൺ ആവശ്യപ്പെട്ടു.

ചെന്നൈ: എസ്.പി.ബിയുടെ മരണത്തിനു പിന്നാലെ വ്യാജ പ്രാചരണങ്ങൾക്കെതിരെ അദ്ദേഹത്തിന്റെ മകൻ ചരൺ. ആശുപത്രിയിൽ പണം അടയ്ക്കാത്തതിനാൽ എസ്പിബിയുടെ മൃതദേഹം വിട്ടുകൊടുക്കാൻ വൈകിയെന്നും  ഉപരാഷ്ട്രപതി ഇടപ്പെട്ട ശേഷമാണ് മൃതദേഹം വിട്ടുകാെടുത്തതെന്നുമുള്ള വ്യാജപ്രചാരത്തിനെതിരെയാണ് ചരൺ രംഗത്തെത്തിയത്.
‘എന്തിന് ഇങ്ങനെ ചെയ്യുന്നത്. ദയവായി വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കൂ..’ എസ്പിബിയുടെ ഔദ്യോഗിക പേജിലൂടെ ചരൺ ആവശ്യപ്പെട്ടു.
You may also like:പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു [NEWS] ദേവഗായകാ വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം മാത്രം [NEWS] ഐസ് വാട്ടർ, ഐസ്ക്രീം, തൈരു സാദം; അസാധാരണ നാദത്തിനുടമയായ എസ്.പി.ബിയുടെ ഇഷ്ടങ്ങൾ [NEWS]
ഇപ്പോൾ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘കഴിഞ്ഞ മാസം അഞ്ചുമുതൽ എസ്പിബി ചികിൽസയിലാണ്. അന്നുമുതൽ ഇന്നുവരെയുള്ള എല്ലാ ബില്ലുകളും അടച്ചു. എന്നാൽ ബിൽ അടയ്ക്കാൻ പണമില്ലാതെ വന്നെന്നും തമിഴ്നാട് സർക്കാരിനോട് സഹായം ചോദിച്ചിട്ട് അവർ ചെയ്തില്ലെന്നുമാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഒടുവിൽ ഉപരാഷ്ട്രപതിയെ സമീപിച്ചെന്നും അദ്ദേഹം ഇടപെട്ടാണ് മൃതദേഹം വിട്ടുകൊടുത്തതെന്നുമാണ്. ഇതെല്ലാം വ്യാജമാണ്. ആശുപത്രി നന്നായാണ് അച്ഛനെ നോക്കിയത്. ദയവായി ഇത്തരം വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കൂ.’– ചരൺ അപേക്ഷിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
‘പണം അടയ്ക്കാത്തതിനാൽ എസ്പിബിയുടെ മൃതദേഹം വിട്ടുകൊടുത്തില്ല; ഉപരാഷ്ട്രപതി ഇടപെട്ടു’എന്ന വാർത്ത വ്യാജമെന്ന് മകൻ
Next Article
advertisement
ആഷസിൽ ഇംഗ്ലണ്ട് താരം ജോ റൂട്ട് സെഞ്ച്വറി നേടിയില്ലെങ്കിൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നഗ്നനായി നടക്കുമെന്ന് മാത്യു ഹെയ്ഡൻ
ആഷസിൽ ഇംഗ്ലണ്ട് താരം ജോ റൂട്ട് സെഞ്ച്വറി നേടിയില്ലെങ്കിൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നഗ്നനായി നടക്കുമെന്ന് മാത്യു ഹെയ്ഡൻ
  • മാത്യു ഹെയ്ഡൻ ജോ റൂട്ട് സെഞ്ച്വറി നേടാത്ത പക്ഷം മെൽബൺ ഗ്രൗണ്ടിൽ നഗ്നനായി നടക്കുമെന്ന് പറഞ്ഞു.

  • ഗ്രേസ് ഹെയ്ഡൻ ജോ റൂട്ടിനോട് സെഞ്ച്വറിയടിച്ച് പിതാവിനെ നാണക്കേടിൽ നിന്ന് രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചു.

  • ജോ റൂട്ട് ടെസ്റ്റിൽ 13,543 റൺസ് നേടി, സച്ചിന് ശേഷം രണ്ടാമത്തെ ഉയർന്ന റൺസ് വേട്ടക്കാരനായി.

View All
advertisement