വ്യോമസേനാ വിമാനാപകടം: 3 മലയാളികളടക്കം വിമാനത്തിലുണ്ടായിരുന്ന 13പേരും മരിച്ചതായി സ്ഥിരീകരണം

Last Updated:

കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി കോർപറൽ എൻ കെ ഷരിൻ, കൊല്ലം അഞ്ചൽ സ്വദേശി സർജന്റ് അനൂപ് കുമാർ, തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശി സ്‌ക്വാഡ്രൻ ലീഡർ വിനോദ് എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്ന മലയാളികൾ.

ന്യൂഡൽഹി : അരുണാചൽ പ്രദേശിൽ തകർന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളും മരിച്ചതായി സ്ഥിരീകരണം. തകർന്നു വീണ സ്ഥലത്തു നടന്ന പരിശോധനയിലാണ് എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചത്. മൂന്ന് മലയാളികൾ അടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
അസമിലെ ജോഹട്ടിൽ നിന്ന് അരുണാചലിലെ മേചുകയിലേക്ക് പുറപ്പെട്ട  An32 വിമാനം ജൂണ്‍ മൂന്നിനാണ് കാണാതാകുന്നത്. പുറപ്പെട്ട സ്ഥലത്ത് നിന്ന് 16 കിലോമീറ്റർ അകലെയായി കഴിഞ്ഞ ദിവസം വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.ഇവിടെ നടന്ന രക്ഷാദൗത്യത്തിന് ഒടുവിലാണ് വിമാനത്തിലുണ്ടായിരുന്നു പതിമൂന്ന് പേരും മരിച്ചതായി സ്ഥിരീകരിച്ചത്.വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന വിവരം വ്യോമസേന തന്നെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തു വിട്ടത്.
advertisement
advertisement
വിമാന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വ്യോമ പോരാളികളെ ആദരിക്കുന്നുവെന്നും അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും വ്യോമസേന ട്വിറ്ററിലൂടെ അറിയിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി കോർപറൽ എൻ കെ ഷരിൻ, കൊല്ലം അഞ്ചൽ സ്വദേശി സർജന്റ് അനൂപ് കുമാർ, തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശി സ്‌ക്വാഡ്രൻ ലീഡർ വിനോദ് എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്ന മലയാളികൾ.
മലയാളം വാർത്തകൾ/ വാർത്ത/India/
വ്യോമസേനാ വിമാനാപകടം: 3 മലയാളികളടക്കം വിമാനത്തിലുണ്ടായിരുന്ന 13പേരും മരിച്ചതായി സ്ഥിരീകരണം
Next Article
advertisement
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
  • മുഹമ്മദ് കനി അഫ്രാരിസ് എം.കോം ഒന്നാം റാങ്കോടെ പാസായി, അനുജന്റെ സ്വപ്നം സഫലമാക്കി.

  • സഹോദരന് വേണ്ടി പഠനം ഉപേക്ഷിച്ച സഫ്രാരിസ്, കുടുംബത്തിന്റെ ആശ്രയമായി.

  • അഫ്രാരിസ് അടുത്ത കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് പ്രവേശിക്കാനിരിക്കുകയാണ്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement