ഗുവാഹട്ടി: നിസാമുദ്ദീൻ തബ്ലീഗി മജിലിസുമായി ബന്ധപ്പെട്ട് വർഗീയ വിദ്വേഷം പരത്താൻ ശ്രമിച്ചതിന് അസമിലെ ആള്‍ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവും എം.എല്‍.എയുമായ അമീനുള്‍ ഇസ്ലാമിനെ അറസ്റ്റു ചെയ്തു.
ചോദ്യം ചെയ്യലിൽ ഓഡിയോ സന്ദേശം താൻ തന്നെയാണ് പ്രചരിപ്പിച്ചതെന്ന് എം.എൽ.എ സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി.
തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് രോഗബാധയുണ്ടായെന്നത് മുസ്ലീം വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള പ്രചരാണമാണെന്ന തരത്തിൽ അമീനുളിന്റെ പേരിലുള്ള ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. നിസാമുദ്ദീന്‍ സമ്മേളനത്തിൽ പങ്കെടുത്ത ആര്‍ക്കും കൊറോണയില്ല. ആകെ ഒരാളാണ് മരിച്ചത്. അത് മറ്റു രോഗങ്ങൾ ബാധിച്ചാണ്. ആരോഗ്യ പ്രവർത്തകർ മരുന്നുകള്‍ കുത്തിവച്ച് സമ്മേളനത്തിന് പോയവരെ രോഗികളാക്കുകയാണെന്നും അമീനുള്‍ പ്രചരിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് എം.എൽ.എയെ പൊലീസ് അറസ്റ്റു ചെയ്തത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.