ബീഹാര്‍ നിയമസഭയിലെ ഗര്‍ഭനിരോധന പരമാര്‍ശത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മാപ്പുപറഞ്ഞു

Last Updated:

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ നിതീഷ് കുമാറിന്‍റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു

നിതീഷ് കുമാർ
നിതീഷ് കുമാർ
ജനന നിയന്ത്രണ വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടത്തിയ വിവാദ പരാമർശത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാർ മാപ്പു പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസം കിട്ടിയ സ്ത്രീകള്‍ക്ക് ഗർഭ നിരോധന വിദ്യകളിലുള്ള വൈദഗ്ധ്യത്തെ കുറിച്ച് വിശദീകരിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു നിതീഷ് കുമാറിന്‍റെ വിവാദ പരാമര്‍ശം.
‘ആണുങ്ങളാണ് ജനനനിരക്ക് കൂടാൻ കാരണം. വിദ്യാഭ്യാസം സിദ്ധിച്ച വനിതകൾക്ക് ഭർത്താവിനെ തടയേണ്ടതെങ്ങനെയെന്നറിയാം. അതുകൊണ്ടാണ് ഇപ്പോൾ ജനനനിരക്ക് കുറഞ്ഞുവരുന്നത്’എന്നായിരുന്നു ചൊവ്വാഴ്ച നിതീഷ് സഭയിൽ പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ നിതീഷ് കുമാറിന്‍റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചു. നിതീഷ് കുമാറിന് നാണമില്ലെന്നും ഏതറ്റം വരെ താഴാന്‍ മടിയില്ലെന്നും മധ്യപ്രദേശിലെ തെരഞ്ഞെടുപ്പു റാലിയിൽ മോദി കുറ്റപ്പെടുത്തി. സ്ത്രീകളെ അവഹേളിച്ച നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ നിയമസഭയിൽ പ്രതിഷേധിച്ചു.
പരാമർശം പിൻവലിക്കുന്നതായും തന്റെ വാക്കുകൾ ആരെയെങ്കിലും മുറിവേൽപിച്ചെങ്കിൽ മാപ്പു പറയുന്നതായും നിതീഷ് കുമാര്‍ സഭയിൽ പറഞ്ഞു. പരാമർശത്തിൽ ലജ്ജയുണ്ടെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ബീഹാര്‍ നിയമസഭയിലെ ഗര്‍ഭനിരോധന പരമാര്‍ശത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മാപ്പുപറഞ്ഞു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement