advertisement

ഇന്ന് ഹാട്രിക് സത്യപ്രതിജ്ഞ; പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാകും

Last Updated:
ന്യൂഡൽഹി: രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ ഇന്ന് അധികാരമേൽക്കും. സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷ ഐക്യത്തിന്റെ വേദി ആയേക്കും. മുൻ പ്രധാനമന്ത്രിമാരായ എച്ച്.ഡി. ദേവഗൗഡ, ഡോ. മൻമോഹൻ സിംഗ്, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ആം ആദ്മി പാർട്ടി നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
രാവിലെ 10 മണിക്ക് ജയ്പൂരില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ശേഷം പ്രതിപക്ഷ നേതാക്കളെല്ലാം ഭോപ്പാലിലേക്ക് പോകും. ഉച്ചയ്ക്ക് ഒരു മണിയോടെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥും അധികാരമേല്‍ക്കും. ഇത് കഴിഞ്ഞ് റായ്പുറിലേക്കായിരിക്കും നേതാക്കളുടെ യാത്ര. വൈകിട്ട് നാലിന് ഭൂപേഷ് ഭാഗേല്‍ ഛത്തീസ്ഢിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
advertisement
കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി, എന്‍സിപി നേതാവ് ശരത് പവാര്‍, മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജ്വസി യാദവ്, ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍, എല്‍ജെഡി നേതാവ് ശരത് യാദവ്, ജെ.എം.എം.നേതാവ് ഹേമന്ദ് സോറന്‍, മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും ചടങ്ങിനെത്തും. അരവിന്ദ് കെജ്‌രിവാളിനെ പ്രതിനിധീകരിച്ച് പാര്‍ട്ടി എംപി സജ്ഞയ് സിങായിരിക്കും പങ്കെടുക്കുക.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ന് ഹാട്രിക് സത്യപ്രതിജ്ഞ; പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാകും
Next Article
advertisement
രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരുങ്ങുന്നു
രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരുങ്ങുന്നു
  • പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരുങ്ങുന്നു

  • ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ ജാഗ്രതാപരമായ നിലപാട് സ്വീകരിച്ചു

  • ഗൾഫിലുള്ള 22 ഇന്ത്യൻ കപ്പലുകൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ അനുകൂലമായ സാഹചര്യമാണെന്ന് വക്താവ് പറഞ്ഞു

View All
advertisement