Assembly Election Results 2023 | രാജസ്ഥാനിൽ രണ്ടു സിറ്റിംഗ് എം.എൽ.എമാരെ ഉൾപ്പെടെ മത്സരിപ്പിച്ച സി.പി.എം. ഫലത്തിൽ എവിടെ?

Last Updated:

മൊത്തം 17 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇക്കുറി രാജസ്ഥാനിൽ സി.പി.എം. പ്രഖ്യാപിച്ചത്

cpm
cpm
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ ബി.ജെ.പി. മുന്നേറ്റം രേഖപ്പെടുത്തിയ സംസ്ഥാനമാണ് രാജസ്ഥാൻ. ഭരണത്തുടർച്ചയുടെ കാര്യത്തിൽ വർഷങ്ങളുടെ ചരിത്രം ഇക്കുറിയും രാജസ്ഥാൻ നിലനിർത്തും എന്ന കാര്യത്തിൽ തീരുമാനമാകും എന്ന് ഉറപ്പായിക്കഴിഞ്ഞു. ഭരണപാർട്ടിയെ തിരിച്ചു കൊണ്ടുവരാൻ രാജസ്ഥാൻ ജനത ഒരിക്കലും താൽപ്പര്യം കാണിച്ചിട്ടില്ല എന്ന പാരമ്പര്യമാണ് ഇക്കുറി ബി.ജെ.പി. മുന്നേറ്റത്തിലും പ്രതിഫലിക്കുക.
മൊത്തം 17 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇക്കുറി രാജസ്ഥാനിൽ സി.പി.എം. പ്രഖ്യാപിച്ചത്. ഇതിൽ പാർട്ടിയുടെ സിറ്റിംഗ് എം.എൽ.എമാരായ
ബൽവാൻ പൂനിയ (ഹനുമാൻഗഢ്), ഗിർധാരി ലാൽ മഹിയ (ബിക്കാനീർ) എന്നിവരെ വീണ്ടും നോമിനേറ്റ് ചെയ്തതായി സി.പി.എം. സംസ്ഥാന സെക്രട്ടറി അമ്ര റാം അറിയിച്ചിരുന്നു.
ഹനുമാൻഗഢിലെ നോഹർ അസംബ്ലി സീറ്റിലേക്ക് മങ്കേജ് ചൗധരിയെയും ഹനുമാൻഗഡ് മണ്ഡലത്തിൽ നിന്ന് രഘുവീർ വർമയെയും സ്ഥാനാർത്ഥിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
2018ലെ തിരഞ്ഞെടുപ്പിൽ 434,210 വോട്ടുകളോടെ 1.2% വോട്ടുകളാണ് സി.പി.എം. നേടിയത്.
ഏറ്റവും പുതിയ ഫലങ്ങൾ പ്രകാരം നൂറിലധികം സീറ്റുകളിൽ ബി.ജെ.പി. മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. രണ്ടാം സ്ഥാനത്തു കോൺഗ്രസാണ്. മറ്റുള്ളവർ ഉൾപ്പെട്ട 15 സെറ്റിൽ രണ്ടിടത്തും സി.പി.എം. മുന്നേറ്റം രേഖപ്പെടുത്തിയിരിക്കുന്നു.
Summary: Latest update about CPI (M) status in the Rajasthan Assembly Polls 2023. The party won two seats in the previous elections and has marked lead in two seats this time around as well. However, BJP amassed most number of votes in more than 100 seats, pushing the ruling Congress party to second spot
മലയാളം വാർത്തകൾ/ വാർത്ത/India/
Assembly Election Results 2023 | രാജസ്ഥാനിൽ രണ്ടു സിറ്റിംഗ് എം.എൽ.എമാരെ ഉൾപ്പെടെ മത്സരിപ്പിച്ച സി.പി.എം. ഫലത്തിൽ എവിടെ?
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement