advertisement

'സ്വവര്‍ഗാനുരാഗം ഇപ്പോഴും കുറ്റകൃത്യമായി കാണുന്നത് അനീതി'; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

Last Updated:

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377–ാം വകുപ്പ് കാലത്തിന് അനുയോജ്യമല്ലാത്ത നിയമമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു

സ്വവര്‍ഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതിയാണന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018ല്‍ അദ്ദേഹം തന്നെ വിധി പ്രഖ്യാപിച്ച നവതേജ് സിങ് ജോഹര്‍ കേസിലെ സംഭവങ്ങളോട് ചേര്‍ത്തായിരുന്നു പ്രസ്താവന. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377–ാം വകുപ്പ് കാലത്തിന് അനുയോജ്യമല്ലാത്ത നിയമമാണെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇത് ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വകാര്യതയ്ക്കും വ്യക്തി സ്വാതന്ത്ര്യത്തിനുമെതിരാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.‌‌  സ്വാതന്ത്ര്യസമയത്ത് നമ്മുടെ സമൂഹത്തെ ശിഥിലമാക്കിയ  അസമത്വം ഇന്നും നിലനിൽക്കുന്നു. ഈ അസമത്വം പൂർണ്ണമായും തുടച്ചുനീക്കണം. ഈ ഉദ്യമം നടപ്പാക്കേണ്ടത് ഓരോ വിദ്യാർത്ഥികളാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിര്‍ഭാഗ്യവശാല്‍ നിയമത്തിന് ഒരു വൈമുഖ്യ സ്വഭാവം ഉണ്ട്. അത് നിയമപാലകരിലും ന്യായാധിപന്മാരിലും കാണരുത്.
advertisement
ഭരണഘടനയുടെ മൂല്യം സംരക്ഷിക്കേണ്ട തലത്തിലേക്ക് വരുമ്പോള്‍ വിവേചനാധികാരം ഉപയോഗിക്കണം. അത്തരത്തില്‍ സമൂഹം നീതിക്കുവേണ്ടിയുള്ള നമ്മുടെ കൂട്ടായ അന്വേഷണത്തിന്റെ നട്ടെല്ലായി മാറുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.സാമൂഹമാധ്യമത്തിന്‍റെ വരവോടെ മനുഷ്യര്‍ കൂടുതല്‍ ഒറ്റപ്പെടുകയും തങ്ങളിലേക്ക് തന്നെ ചുരുങ്ങുകയും ചെയ്തു. സമൂഹത്തില്‍ ജീവിക്കേണ്ടതിന്‍റെ ആവശ്യവും ഒരു സാമൂഹ്യ ജീവിയായിരിക്കുക എന്നതിന്‍റെ അര്‍ഥവും അദ്ദേഹം പങ്കുവച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
'സ്വവര്‍ഗാനുരാഗം ഇപ്പോഴും കുറ്റകൃത്യമായി കാണുന്നത് അനീതി'; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement