സൈബർ സുരക്ഷാ മുൻകരുതൽ; ധനകാര്യ മന്ത്രി നി‌‌ർമലാ സീതാരാമന്‍ ബാങ്ക് മേധാവികളുടെ യോ​ഗം വിളിച്ചു

Last Updated:

രാജ്യത്തെ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പാക് സൈബർ ആക്രമണങ്ങൾ ഉണ്ടാകുമെന്ന ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്

News18
News18
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ സൈബർ സുരക്ഷാ മുൻകരുതൽ വിലയിരുത്താൻ ബാങ്ക് മേധാവികളുടെ യോ​ഗം വിളിച്ച് ധനകാര്യ മന്ത്രി നി‌‌ർമലാ സീതാരാമൻ. രാജ്യത്തെ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പാക് സൈബർ ആക്രമണങ്ങൾ ഉണ്ടാകുമെന്നു ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സൈബർ സുരക്ഷാ തയ്യാറെടുപ്പ് അവലോകന യോഗം ചേരുക.
വിവിധ പൊതു, സ്വകാര്യ ബാങ്കുകൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ), നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ), എൻ‌എസ്‌ഇ, ബി‌എസ്‌ഇ, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സെർട്ട്-ഇൻ) എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
വ്യാഴാഴ്ച രാത്രി ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ പാക്കിസ്ഥാൻ ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന്
പിന്നാലെയാണ് തീരുമാനം. നിലവിലെ സാഹചര്യത്തിൽ ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും സുരക്ഷ കർശനമാക്കാനുള്ള തീരുമാനത്തിനറെ അടിസ്ഥാനത്തിലാണ് യോഗം.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സൈബർ സുരക്ഷാ മുൻകരുതൽ; ധനകാര്യ മന്ത്രി നി‌‌ർമലാ സീതാരാമന്‍ ബാങ്ക് മേധാവികളുടെ യോ​ഗം വിളിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement