ദാന ചുഴലിക്കാറ്റ് തീരം തൊട്ടു; ഒഡീഷയിൽ അതീവ ജാ​ഗ്രതാ മുന്നറിയിപ്പ് : ആറു ലക്ഷത്തോളം പേരെ മാറ്റിപാർപ്പിച്ചു

Last Updated:

ഒഡീഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലാണ് ദാന ചുഴലികാറ്റ് കര തൊട്ടത്

News18
News18
തീവ്ര ചുഴലികാറ്റായി ദാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പശ്ചിമ ബം​ഗാൾ ഒഡിഷ തീരങ്ങളിൽ ശക്തമായ കാറ്റ് വീശുന്നുണ്ട്. കാറ്റിൽ നിരവധി മരങ്ങളാണ് കടപുഴകിയത്. വടക്കൻ ഒഡീഷയെയാണ് ദാന ചുഴലിക്കാറ്റ് കൂടുതലായും ബാധിച്ചത്. പതിനാറോളം ജില്ലകളിൽ അതിശക്തമായ കാറ്റും മഴയും തുടരുകയാണ്.
ഇരു സംസ്ഥാനങ്ങളിലെയും അപകടസാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആറ് ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഒഡീഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലാണ് ദാന ചുഴലികാറ്റ് കര തൊട്ടത്. ഒഡീഷയിൽ കാറ്റിന്റെ വേഗത മണിക്കൂറില്‍ 100 കിലോമീറ്റര്‍ മുതല്‍ 110 കിലോമീറ്റര്‍ വരെയാണ്. ഇതുവരെയും വലിയ അപകടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
രാവിലെ പതിനൊന്നരയോടെ ദാന ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. ഒഡീഷയിൽ അതീവ ജാ​ഗ്രതാ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ​ഗതാ​ഗത സംവിധാനങ്ങളെയും ദാന ചുഴലിക്കാറ്റ് ബാധിച്ചു. ഇന്നലെ വൈകീട്ട് മുതല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.
advertisement
സംസ്ഥാനത്തെ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി അറിയിച്ചു. സംസ്ഥാനത്തിന്റെ തയ്യാറെടുപ്പുകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത്ഷായും വിവരങ്ങള്‍ തേടിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/India/
ദാന ചുഴലിക്കാറ്റ് തീരം തൊട്ടു; ഒഡീഷയിൽ അതീവ ജാ​ഗ്രതാ മുന്നറിയിപ്പ് : ആറു ലക്ഷത്തോളം പേരെ മാറ്റിപാർപ്പിച്ചു
Next Article
advertisement
അമ്മയെ മോശമായി നോക്കിയെന്ന പേരിൽ 19 കാരനും മൂന്ന് കൂട്ടുകാരും ചേർന്ന് 27കാരൻ്റെ നെഞ്ചത്ത് കുത്തി
അമ്മയെ മോശമായി നോക്കിയെന്ന പേരിൽ 19 കാരനും മൂന്ന് കൂട്ടുകാരും ചേർന്ന് 27കാരൻ്റെ നെഞ്ചത്ത് കുത്തി
  • അമ്മയെ മോശമായി നോക്കിയെന്ന പേരിൽ 27കാരനെ 19കാരനും കൂട്ടുകാരും ചേർന്ന് കുത്തി പരിക്കേൽപ്പിച്ചു.

  • 27കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ, സംഭവത്തിൽ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

  • പ്രതികൾ ലഹരിക്ക് അടിമകളാണെന്ന് പോലീസ്; ഒന്നാം പ്രതി രണ്ട് തവണ ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നു.

View All
advertisement