കാണിക്കയിടുന്നതിനിടെ ഭക്തൻ്റെ ഐഫോണ്‍ ക്ഷേത്രഭണ്ഡാരത്തിൽ; അത് ഇനി ദൈവത്തിൻ്റെതെന്ന് ഭാരവാഹികൾ
- Published by:ASHLI
- news18-malayalam
Last Updated:
ഫോണിൽ നിന്നും ഡാറ്റ വീണ്ടെടുക്കാൻ ക്ഷേത്ര ഭരണസമിതി അദ്ദേഹത്തെ അനുവദിച്ചു
ക്ഷേത്രഭണ്ഡാരത്തില്‍ അബദ്ധത്തിൽ വീണുപോയ ഭക്തന്റെ ഐഫോൺ ഇനി തിരികെ നൽകാനാകില്ലെന്ന് തമിഴ്‌നാട്ടിലെ ക്ഷേത്ര ഭാരവാഹികൾ. ഭണ്ഡാരത്തില്‍ വീണ ഐഫോൺ ഇപ്പോൾ ക്ഷേത്ര സ്വത്തായി മാറിയെന്നാണ് അധികാരികൾ അവകാശപ്പെട്ടത്. ചെന്നൈക്കടുത്ത് തിരുപ്പോരൂരിലെ അരുൾമിഗ കന്ദസ്വാമി ക്ഷേത്രത്തിലാണ് വഴിപാട് നടത്തുന്നതിനിടെ ഭക്തന്റെ ഐഫോൺ അബദ്ധത്തിൽ ഭണ്ഡാരത്തിൽ വീണു പോയതോടെ അതിന് തിരികെ ലഭിക്കില്ലെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചത്.
വിനായകപുരം സ്വദേശി ദിനേശിന്റേതാണ് ഫോണ്‍. വഴിപാടിനൊപ്പം തന്റെ ഫോണും ക്ഷേത്രഭണ്ഡാരത്തില്‍ വീണു എന്നു മനസ്സിലാക്കിയ ദിനേഷ് ക്ഷേത്രം അധികൃതരെ സമീപിച്ച് ഫോൺ തിരികെ നൽകണമെന്ന് അപേക്ഷിച്ചു. എന്നാൽ, അദ്ദേഹത്തിൻ്റെ അഭ്യർത്ഥന മര്യാദയോടെ നിരസിക്കുകയായിരുന്നു.
അതേസമയം ഫോണിൽ നിന്നും ഡാറ്റ വീണ്ടെടുക്കാൻ ക്ഷേത്ര ഭരണസമിതി ദിനേശിനെ അനുവദിച്ചു. പക്ഷേ ഫോൺ തിരികെ നൽകാനാകില്ലെന്ന് വ്യക്തമാക്കി. എന്നാൽ ഫോൺ തിരികെ ലഭിക്കണമെന്ന നിലപാടിൽ തന്നെ ദിനേശ് ഉറച്ചുനിന്നു. വിഷയം കർണാടക മന്ത്രി പികെ ശേഖർ ബാബുവിലെത്തിയപ്പോൾ, ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയിൽ നിക്ഷേപിക്കുന്ന ഏതൊരു വസ്തുവും അത് മനപ്പൂർവമോ ആകസ്മികമോ ആകട്ടെ, അത് ദേവൻ്റെ സ്വത്തിന്റെ ഭാഗമാകുമെന്ന് അദ്ദേഹവും പറഞ്ഞു.
advertisement
"ക്ഷേത്രങ്ങളിലെ ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച്, സംഭാവനപ്പെട്ടിയിൽ നൽകുന്ന വഴിപാടുകൾ ദേവൻ്റെ സ്വത്തായി കണക്കാക്കപ്പെടുന്നു. അത്തരം വഴിപാടുകൾ തിരികെ നൽകാൻ നിയമങ്ങൾ ഞങ്ങളെ അനുവദിക്കുന്നില്ല," മന്ത്രി വിശദീകരിച്ചു.
നടന്നുകൊണ്ടിരിക്കുന്ന ക്ഷേത്ര നിർമ്മാണ, പുനരുദ്ധാരണ പദ്ധതികളുടെ പരിശോധനയിൽ ഭക്തർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിന് വകുപ്പ് ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
സമാനമായ ഒരു സംഭവം ആലപ്പുഴയിൽ നിന്നുള്ള ഒരു ഭക്തയ്ക്കും സംഭവിച്ചിരുന്നു. പഴനിയിലെ ശ്രീ ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയിൽ അബദ്ധത്തിൽ അവരുടെ 1.75 കിലോ സ്വർണ്ണ ചെയിൻ വീണു. വഴിപാട് നടത്താനായി കഴുത്തിൽ നിന്ന് തുളസിമാല അഴിക്കുന്നതിനിടെയാണ് സ്വർണ്ണമാല വഴിപാട് പെട്ടിയിൽ വീണത്.
advertisement
എന്നാൽ ആ സന്ദർഭത്തിൽ ഭക്തയുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത്
സിസിടിവി ദൃശ്യങ്ങളിലൂടെ സംഭവം പരിശോധിച്ച്, ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ തൻ്റെ സ്വകാര്യ ചെലവിൽ തുല്യ മൂല്യമുള്ള പുതിയ സ്വർണ്ണ മാല വാങ്ങി അവൾക്ക് നൽകുകയായിരുന്നു. 1975 ലെ ഇൻസ്റ്റാളേഷൻ, സേഫ്ഗാർഡിംഗ്, അക്കൗണ്ടിംഗ് ഓഫ് ഹുണ്ടിയൽ റൂൾസ് അനുസരിച്ച്, സംഭാവനപ്പെട്ടിയിൽ നിക്ഷേപിച്ച ഇനങ്ങൾ ക്ഷേത്ര സ്വത്തായി കണക്കാക്കുന്നതിനാൽ തിരികെ നൽകാനാവില്ലെന്ന് ഒരു മുതിർന്ന എച്ച്ആർ ആൻഡ് സിഇ ഉദ്യോഗസ്ഥനും പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
December 21, 2024 8:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കാണിക്കയിടുന്നതിനിടെ ഭക്തൻ്റെ ഐഫോണ്‍ ക്ഷേത്രഭണ്ഡാരത്തിൽ; അത് ഇനി ദൈവത്തിൻ്റെതെന്ന് ഭാരവാഹികൾ


