കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ്: ബീഹാറിലെ വോട്ടർമാർക്കും ഉദ്യോഗസ്ഥർക്കും മുൻകരുതൽ എന്തൊക്കെ?
- Published by:user_49
- news18-malayalam
Last Updated:
കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ജീവനക്കാർക്ക് സുരക്ഷാ മുൻകരുതൽ നൽകി ഇലക്ഷൻ നടത്താനാണ് തീരുമാനം
ന്യൂഡല്‍ഹി: മൂന്ന് ഘട്ടമായി നടത്താൻ തീരുമാനിച്ച ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും നടക്കുകയെന്ന് കേന്ദ്ര മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ജീവനക്കാർക്ക് സുരക്ഷാ മുൻകരുതൽ നൽകി ഇലക്ഷൻ നടത്താനാണ് തീരുമാനം.
*തിരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് ജീവനക്കാർക്ക് പ്രത്യേക കോവിഡ് കിറ്റ് നൽകും.
*വോട്ടെടുപ്പ് ചുമതലയുള്ള ജീവനക്കാർക്ക് എൻ 95 മാസ്ക്, സാനിട്ടൈസർ, ഗ്ലൗസ് എന്നിവയടങ്ങിയ ചെറിയ കിറ്റാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നത്.
Also Read: ബീഹാർ തിരഞ്ഞെടുപ്പിലേക്ക് 33 ദിവസം; പോളിങ് 11 മണിക്കൂർ; മൂന്നാം ഘട്ടം നിരീക്ഷണത്തിലുള്ളവർക്ക്
advertisement
*വീടുകൾ തോറും പ്രചരണം നടത്താൻ അഞ്ചുപേരടങ്ങുന്ന സംഘത്തിനു മാത്രമേ അനുവാദമുള്ളൂ.
*പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഓരോ വോട്ടറുടെയും ശാരീരിക താപനില പരിശോധിക്കും.
*ഒരു പോളിംഗ് ബൂത്തിൽ പരമാവധി 1000 പേർക്ക് മാത്രമേ പ്രവേശിക്കാൻ അനുവാദമുള്ളൂ.
*കോവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിംഗ് സമയം ദീർഘിപ്പിച്ചിട്ടുണ്ട്.
advertisement
*രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാവും പോളിംഗ് സമയം.
*നിരീക്ഷണത്തിൽ കഴിയുന്ന വോട്ടർമാർക്കും വോട്ട് രേഖപ്പെടുത്താൻ പ്രത്യേകം അവസരം ഉണ്ടാവും.
*അവസാന ദിവസമായിരിക്കും നിരീക്ഷണത്തിലുള്ള വോട്ടർമാരുടെ പോളിംഗ്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഏറ്റവും മികച്ച രീതിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് നടപടികൾ സുഗമമാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ ഏഴ് തീയതികളിലാണ് തെരഞ്ഞെടുപ്പ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 25, 2020 8:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ്: ബീഹാറിലെ വോട്ടർമാർക്കും ഉദ്യോഗസ്ഥർക്കും മുൻകരുതൽ എന്തൊക്കെ?