കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ്: ബീഹാറിലെ വോട്ടർമാർക്കും ഉദ്യോഗസ്ഥർക്കും മുൻകരുതൽ എന്തൊക്കെ?

Last Updated:

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ജീവനക്കാർക്ക് സുരക്ഷാ മുൻകരുതൽ നൽകി ഇലക്ഷൻ നടത്താനാണ് തീരുമാനം

ന്യൂഡല്‍ഹി: മൂന്ന് ഘട്ടമായി നടത്താൻ തീരുമാനിച്ച ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കോവി‍ഡ് പ്രോട്ടോക്കോൾ പാലിച്ചാകും നടക്കുകയെന്ന് കേന്ദ്ര മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ജീവനക്കാർക്ക് സുരക്ഷാ മുൻകരുതൽ നൽകി ഇലക്ഷൻ നടത്താനാണ് തീരുമാനം.
*തിരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് ജീവനക്കാർക്ക് പ്രത്യേക കോവിഡ് കിറ്റ് നൽകും.
*വോട്ടെടുപ്പ് ചുമതലയുള്ള ജീവനക്കാർക്ക് എൻ 95 മാസ്ക്, സാനിട്ടൈസർ, ​ഗ്ലൗസ് എന്നിവയടങ്ങിയ ചെറിയ കിറ്റാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നത്.
advertisement
*വീടുകൾ തോറും പ്രചരണം നടത്താൻ അഞ്ചുപേരടങ്ങുന്ന സംഘത്തിനു മാത്രമേ അനുവാദമുള്ളൂ.
*പോളിം​ഗ് ബൂത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഓരോ വോട്ടറുടെയും ശാരീരിക താപനില പരിശോധിക്കും.
*ഒരു പോളിംഗ് ബൂത്തിൽ പരമാവധി 1000 പേർക്ക് മാത്രമേ പ്രവേശിക്കാൻ അനുവാദമുള്ളൂ.
*കോവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിംഗ് സമയം ദീർഘിപ്പിച്ചിട്ടുണ്ട്.
advertisement
*രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാവും പോളിംഗ് സമയം.
*നിരീക്ഷണത്തിൽ കഴിയുന്ന വോട്ട‍ർമാർക്കും വോട്ട് രേഖപ്പെടുത്താൻ പ്രത്യേകം അവസരം ഉണ്ടാവും.
*അവസാന ദിവസമായിരിക്കും നിരീക്ഷണത്തിലുള്ള വോട്ട‍ർമാരുടെ പോളിം​ഗ്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഏറ്റവും മികച്ച രീതിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് നടപടികൾ സു​ഗമമാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ ഏഴ് തീയതികളിലാണ് തെരഞ്ഞെടുപ്പ്.
മലയാളം വാർത്തകൾ/ വാർത്ത/India/
കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ്: ബീഹാറിലെ വോട്ടർമാർക്കും ഉദ്യോഗസ്ഥർക്കും മുൻകരുതൽ എന്തൊക്കെ?
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement