advertisement

ജമ്മു കശ്മീരിൽ നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി നടത്തുന്ന 215 സ്‌കൂളുകൾ സർക്കാർ ഏറ്റെടുക്കും

Last Updated:

വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനായാണ് സ്കൂളുകളുടെ മാനേജിംഗ് കമ്മിറ്റികൾ ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയും (ജെഇഐ) അതിന്റെ അനുബന്ധ സ്ഥാപനമായ ഫലാഹ്-ഇ-ആം ട്രസ്റ്റും (എഫ്എടി) നടത്തുന്ന 215 സ്കൂളുകൾ ഏറ്റെടുക്കാൻ ജമ്മു കശ്മീർ സർക്കാർ ഉത്തരവിട്ടു . സ്കൂളുകളുടെ നടത്തിപ്പ് ജില്ലാ മജിസ്ട്രേറ്റുകൾ ഏറ്റെടുക്കുമെന്നും, തുടർന്ന് അവർ പുതിയ മാനേജ്മെന്റ് കമ്മിറ്റി നിർദ്ദേശിക്കുമെന്നും വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനായാണ് സ്കൂളുകളുടെ മാനേജിംഗ് കമ്മിറ്റികൾ ഏറ്റെടുക്കാൻ തീരുമാനിച്ചതെന്നും സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
2019 ഫെബ്രുവരി 28 നും തുടർന്ന് 2024 ഫെബ്രുവരി 27 നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം  നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം ജമാഅത്തെ ഇസ്ലാമിയെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
ജമാഅത്ത്-ഇ-ഇസ്ലാമി/ഫലാഹ്-ഇ-ആം ട്രസ്റ്റ് എന്നിവയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള നിരവധി സ്കൂളുകൾ ഇന്റലിജൻസ് ഏജൻസികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇത്തരത്തിലുള്ള 215 സ്കൂളുകളുടെ മാനേജിംഗ് കമ്മിറ്റികളുടെ സാധുത കാലഹരണപ്പെട്ടു എന്നും ഉത്തരവിൽ പറയുന്നു.
സ്കൂളുകൾ ഏറ്റെടുക്കുമ്പോൾ ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റ്/ ഡെപ്യൂട്ടി കമ്മീഷണർ, സ്കൂൾ വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ചും ഏകോപിപ്പിച്ചും ഉചിതമായ നടപടികൾ കൈക്കൊള്ളേണ്ടതാണ്. സ്കൂളുകളിൽ ചേരുന്ന വിദ്യാർത്ഥികളുടെ പഠനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഉറപ്പാക്കണം.ഈ സ്കൂളുകളിൽ ദേശീയ വിദ്യാഭ്യാസ നയ മാനദണ്ഡങ്ങൾക്കനുസൃതമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും ഡെപ്യൂട്ടി കമ്മീഷണർമാർ സ്വീകരിക്കണമെന്നും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി രാം നിവാസ് ശർമ്മ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ജമ്മു കശ്മീരിൽ നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി നടത്തുന്ന 215 സ്‌കൂളുകൾ സർക്കാർ ഏറ്റെടുക്കും
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement