ബോംബ് ഭീഷണി സന്ദേശം; ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനം വഴിതിരിച്ചു വിട്ടു

Last Updated:

പേപ്പറിൽ എഴുതിയ ബോംബ് ഭീഷണി വിമാനത്തിലെ ടോയ്ലെറ്റിൽ നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മദ്ധ്യപ്രദേശിലെ ജബൽപ്പൂരിൽ നിന്നും ഹൈദരാബാദിലേക്കുപോയ ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് നാഗ്പൂരിലേക്ക്  വഴിതിരിച്ചു വിട്ടു. ഞാറാഴ്ച ഉച്ചയോടെ നടന്ന സംഭവം ഇൻഡിഗോ തന്നെയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്.നാഗ്പ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷം എല്ലാ യാത്രക്കാരെയും പുറത്തിറക്കി ആവശ്യമായ പരിശോധനകൾ നടത്തിയെന്നും, യാത്രക്കാർക്ക് മതിയായ സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു. പേപ്പറിൽ എഴുതിയ ബോംബ് ഭീഷണി വിമാനത്തിലെ ടോയ്ലെറ്റിൽ നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. വിമാനത്തിൽനിന്നും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്ന് സുരക്ഷാ ഉദ്യാഗസ്ഥർ പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കി. ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനം യാത്ര തുടർന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ബോംബ് ഭീഷണി സന്ദേശം; ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനം വഴിതിരിച്ചു വിട്ടു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement