'ജാംനഗർ' റിലയൻസ് കുടുംബത്തിൻ്റെ ആത്മാവ്: നിത അംബാനി

Last Updated:

ജാംനഗർ റിഫൈനറിയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് നിത അംബാനിയുടെ പ്രതികരണം

നിത അംബാനി
നിത അംബാനി
ജാംനഗർ റിലയൻസ് കുടുംബത്തിൻ്റെ ആത്മാവ് പോലെയെന്ന് റിലയൻസ് ഫൗണ്ടേഷൻ്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി. ജാംനഗർ റിഫൈനറിയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും അഭിസംബോധന ചെയ്യവെയാണ് നിത അംബാനിയുടെ പ്രതികരണം. തലമുറകളായി അംബാനി കുടുംബത്തിന് ഈ സ്ഥലവുമായി പ്രത്യേക ബന്ധമുണ്ടെന്നും അവർ പറഞ്ഞു.
"ജാംനഗർ ഞങ്ങളുടെ ഹൃദയത്തിൽ വളരെ ആഴമേറിയതും പ്രിയപ്പെട്ടതുമായ സ്ഥാനമാണ് വഹിക്കുന്നത്. കോകില മമ്മിക്ക് (കോകിലാബെൻ അംബാനി) ഇത് അവളുടെ ജന്മദേശമാണ്. അവരുടെ മൂല്യങ്ങളും വേരുകളും പ്രതിഫലിപ്പിക്കുന്ന സ്ഥലം. അവർ ഇന്ന് ഞങ്ങളോടൊപ്പമുണ്ട്. അമ്മയുടെ അനുഗ്രഹം കൊണ്ടാണ് ഇതെല്ലാം സാധ്യമായത്. അമ്മേ, നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ചെയ്ത എല്ലാത്തിനും നന്ദി, ”നിത അംബാനി പറഞ്ഞു.
റിലയന്‍സ് സ്ഥാപകന്‍ ധിരുഭായ് അംബാനിയെയും ചടങ്ങിൽ നിത അനുസ്മരിച്ചു. ധിരുഭായ് അംബാനിയുടെ കര്‍മ്മഭൂമിയാണ് ഗുജറാത്തിലെ ജാംനഗര്‍ എന്ന് നിത പറഞ്ഞു. തങ്ങളുടെ മനസില്‍ ജാംനഗറിന് പ്രത്യേകസ്ഥാനമുണ്ടെന്നും നിത കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ചയാണ് ജാംനഗര്‍ റിഫൈനറിയുടെ 25-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ ജാംനഗര്‍ റിഫൈനറിയുടെ ഇതുവരെയുള്ള യാത്രയെ അഭിസംബോധന ചെയ്യുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ജാംനഗർ' റിലയൻസ് കുടുംബത്തിൻ്റെ ആത്മാവ്: നിത അംബാനി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement