ബില്ലുകളിലെ തീരുമാനത്തിന് സമയ പരിധി; സുപ്രീം കോടതി വിധിയെ വിമർശിച്ച് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ

Last Updated:

രണ്ട് ജഡ്ജിമാരാണോ സമയ പരിധി നിശ്ചയിക്കുന്നതെന്ന് ചോദിച്ച അർലേക്കർ സുപ്രീം കോടതി വിധി പരിധിലംഘിക്കുന്നതാണെന്നും വ്യക്തമാക്കി

News18
News18
ബില്ലുകളിലെ തീരുമാനത്തിന് സമയ പരിധി വേണമെന്ന തമിഴ്നാട് ഗവർണർക്കെതിരെ വന്ന സുപ്രീം കോടതി വിധിയ്ക്കെതിരെ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. രണ്ട് ജഡ്ജിമാരാണോ സമയ പരിധി നിശ്ചയിക്കുന്നതെന്ന് ചോദിച്ച അർലേക്കർ, സുപ്രീം കോടതി വിധി പരിധിലംഘിക്കുന്നതാണെന്നും ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർലമെന്റാണെന്നും വ്യക്തമാക്കി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സുപ്രീം കോടതിക്കെതിരെ അർലേക്കറുടെ പരാമർശം.ജസ്റ്റിസ്‌ ജെ.ബി. പർദിവാല, ജസ്റ്റിസ്‌ ആർ. മഹാദേവൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
ഒരു ഭരണ ഘടനാ വിഷയമാണ് ഹർജി പരിഗണിച്ച ബഞ്ചിന് മുന്നിൽ വന്നത്. അത് അവർ ഭരണഘടനാ ബഞ്ചിന് വിടണമായിരുന്നു. ബില്ലിന് അംഗീകാരം നൽകാൻ ഗവർണർക്ക് ഭരണഘടനയിൽ ഒരു സമയ പരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാൽ സൂപ്രീം കോടതി അങ്ങനെ പറയുകയാണെങ്കിൽ അതൊരു ഭരണഘടനാ ഭേദഗതിയായി മാറുകയാണെന്നും ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കിൽ നിയമസഭയും പാലമെന്റും എന്തിനാണെന്നും അർലേക്കർ ചോദിച്ചു.
ഭരണഘടന ഭേദഗതികൾ കൊണ്ടുവരാനുള്ള അവകാശം പാർലമെന്റിനാണെന്നു അതിന് പാർലമെന്റിന് മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കണമെന്നും അതിനു പകരം ആ അധികാരം കൂടി സുപ്രീം കോടതി എടുക്കുന്നത് ശരിയല്ലെന്നും സുപ്രീം കോടതിയുടേത് അതിരുകടന്ന പ്രവൃത്തിയാണെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഭരണഘടനാ സ്ഥാനത്തിരിക്കുന്ന സംസ്ഥാന ഗവർണർ സുപ്രീം കോടതിക്കെതിരേ ഉന്നയിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ബില്ലുകളിലെ തീരുമാനത്തിന് സമയ പരിധി; സുപ്രീം കോടതി വിധിയെ വിമർശിച്ച് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement