യമുനാ തീരത്ത് കൂടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ അഭയം ഒരുക്കും: കെജ്രിവാൾ
- Published by:Naseeba TC
- news18-malayalam
Last Updated:
ലോക്ക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് പോകാനാകാതെ കുടുങ്ങിയ തൊഴിലാളികളാണ് ഫ്ലൈഓവറിന് കീഴെ കൂട്ടമായി അഭയം തേടിയത്
ന്യൂഡൽഹി: യമുനാ നദിയുടെ തീരത്ത് ഫ്ലൈ ഓവറിന് താഴെ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ താമസസൗകര്യമൊരുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
ലോക്ക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് പോകാനാകാതെ കുടുങ്ങിയ തൊഴിലാളികളാണ് ഫ്ലൈഓവറിന് കീഴെ കൂട്ടമായി അഭയം തേടിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
You may also like:COVID 19| ഏറ്റവും മികച്ച കോവിഡ് ചികിത്സ ലഭിക്കുന്ന പത്ത് രാജ്യങ്ങളിൽ യുഎഇയും [PHOTOS]COVID 19| രോഗം ഭേദമായ UK പൗരൻമാര്‍ നാട്ടിലേക്ക്; ബ്രിട്ടീഷ് എയർവെയ്സ് വിമാനം ആദ്യമായി കേരളത്തിൽ [PHOTOS]ഇന്റർനെറ്റ് സിഗ്നൽ തേടി ഈ 12കാരൻ ഒന്നരകിലോമീറ്റർ യാത്ര ചെയ്യുന്നതെന്തിന്? [NEWS]
ഇതിനെ തുടർന്നാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്. മാധ്യമങ്ങളിലൂടെ വാർത്ത ശ്രദ്ധയിൽ പെട്ടെന്നും ഇതരസംസ്ഥാന തൊഴിലാളികൾക്ക് താമസവും ഭക്ഷണവും ഉറപ്പു വരുത്തുമെന്ന് കെജ്രിവാൾ ട്വിറ്ററിലൂടെ അറിയിച്ചു.
advertisement
यमुना घाट पर मज़दूर इकट्ठा हुए। उनके लिए रहने और खाने की व्यवस्था कर दी है। उन्हें तुरंत शिफ़्ट करने के आदेश दे दिए हैं।
रहने और खाने की कोई कमी नहीं है। किसी को कोई भूखा या बेघर मिले तो हमें ज़रूर बतायें।
— Arvind Kejriwal (@ArvindKejriwal) April 15, 2020
advertisement
10 ലക്ഷം പേർക്ക് ദിവസവും ഭക്ഷണം കൊടുക്കുന്നതായും 75 ലക്ഷം പേരിലേക്ക് സൗജന്യ റേഷനും എത്തിച്ചതായും കെജ്രിവാൾ വ്യക്തമാക്കി.
അതേസമയം, ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 1,578 ആയി. 32 പേരാണ് ഡൽഹിയിൽ കോവിഡ‍് ബാധിച്ച് മരിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 16, 2020 1:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
യമുനാ തീരത്ത് കൂടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ അഭയം ഒരുക്കും: കെജ്രിവാൾ