'പുതിയ കാർഷിക നിയമം കാലഘട്ടത്തിന്റെ ആവശ്യം'; കർഷകരുടെ ജീവിത നിലവാരം ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Last Updated:

പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. കർഷകരെ ഭീഷണിപ്പെടുത്തി സമരത്തിനിറക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭോപ്പാൽ: പുതിയ കാർഷിക നിയമം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അത് കർഷകരുടെ ജീവിത നിലവാരം ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിൽ കർഷകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. കർഷകരെ ഭീഷണിപ്പെടുത്തി സമരത്തിനിറക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമ പരിഷ്കരണം പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയവരാണ് ഇപ്പോൾ എതിർക്കുന്നത്. നിയമത്തിലെ ഏത് വ്യവസ്ഥയിലാണ് എതിർപ്പെന്ന് പ്രതിപക്ഷം പറയുന്നില്ല. സ്വാമിനാഥൻ റിപ്പോർട്ട് പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിന് തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കടം എഴുതി തള്ളുമെന്ന് പറഞ്ഞ കോൺഗ്രസ് കർഷകർക്കായി എന്ത് ചെയ്തുവെന്ന് പ്രധാനമന്ത്രി ചോദിച്ചു. പ്രതിപക്ഷത്തിന് അസൂയയാണ്. ആറ് മാസമായി നിയമം നടപ്പിലാക്കിയിട്ട്. പെട്ടെന്നുള്ള സമരത്തിന് കാരണം രാഷ്ട്രീയം മാത്രമാണ്. കർഷക ക്ഷേമത്തിന്റെ ക്രെഡിറ്റ് മോദിക്ക് ലഭിക്കുമെന്ന് പ്രതിപക്ഷത്തിന് ആശങ്ക. പ്രതിപക്ഷം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
advertisement
പുതിയ കാര്‍ഷിക നിമയം നടപ്പിലാക്കുന്നതോടെ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയിലുള്ള ഇടനിലക്കാരെ ഒഴിവാക്കാനായെന്ന് നരേന്ദ്ര മോദി പറഞ്ഞു. എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉറപ്പാക്കി. 30 വര്‍ഷം മുന്‍പ് വരേണ്ട മാറ്റമാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കര്‍ഷകര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ലഭ്യമാകണം. ഇതിനുള്ള തടസങ്ങളൊന്നും അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/India/
'പുതിയ കാർഷിക നിയമം കാലഘട്ടത്തിന്റെ ആവശ്യം'; കർഷകരുടെ ജീവിത നിലവാരം ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Next Article
advertisement
മലപ്പുറം പൊൻമുണ്ടം പഞ്ചായത്തിൽ സിപിഎമ്മുമായി ചേർന്ന് ഭരണം പിടിച്ച കോൺ​ഗ്രസിനെതിരെ മുസ്ലിം ലീഗ്
മലപ്പുറം പൊൻമുണ്ടം പഞ്ചായത്തിൽ സിപിഎമ്മുമായി ചേർന്ന് ഭരണം പിടിച്ച കോൺ​ഗ്രസിനെതിരെ മുസ്ലിം ലീഗ്
  • മലപ്പുറം പൊൻമുണ്ടം പഞ്ചായത്തിൽ സിപിഎമ്മുമായി ചേർന്ന് ഭരണം പിടിച്ച കോൺ​ഗ്രസിനെതിരെ ലീഗ്

  • മുന്നണി മര്യാദ ലംഘിച്ചെന്ന് മുസ്ലീം ലീഗ് ആരോപിച്ചു, വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി

  • പൊൻമുണ്ടം പഞ്ചായത്തിൽ ലീഗിന് വെറും നാല് സീറ്റുകൾ മാത്രമാണ് ഇത്തവണ ജയിക്കാൻ കഴിഞ്ഞത്

View All
advertisement