advertisement

മണിപ്പൂരിൽ പ്രധാനമന്ത്രി മോദി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും; പ്രക്ഷോഭത്തിനു ശേഷമുള്ള ആദ്യ സന്ദർശനം

Last Updated:

8,500 കോടി രൂപയുടെ പദ്ധതികളാണ് മണിപ്പൂരിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്

News18
News18
മണിപ്പൂരിൽ നാളെ പ്രധാനമന്ത്രി മോദി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും. നാളെ (സെപ്റ്റംബർ 13) പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കുമെന്ന് ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനം സംസ്ഥാനത്ത് സമാധാനത്തിനും സാധാരണ നിലയ്ക്കും വേഗത്തിലുള്ള വളർച്ചയ്ക്കും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാളെ രാവിലെ 11.30 ഓടെ പ്രധാനമന്ത്രി ചുരാചന്ദ്പൂരിൽ എത്തും.ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരുമായി പ്രധാനമന്ത്രി സംവദിക്കുകയും ഒന്നിലധികം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും. തുടർന്ന് സ്റ്റേറ്റ് പീസ് ഗ്രൗണ്ടിൽ ഒരുപൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.8,500 കോടി രൂപയുടെ പദ്ധതികളാണ് നാളെ മണിപ്പൂരിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. കുക്കികൾ കൂടുതലുള്ള ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടിൽ 7,300 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിടും.മെയ്തി ഭൂരിപക്ഷ പ്രദേശമായ ഇംഫാലിൽ 1,200 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
advertisement
മണിപ്പൂരിലെ വംശീയ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മോദി മണിപ്പൂർ സന്ദർശിക്കുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
മണിപ്പൂരിൽ പ്രധാനമന്ത്രി മോദി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും; പ്രക്ഷോഭത്തിനു ശേഷമുള്ള ആദ്യ സന്ദർശനം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement