'എന്‍റെ സമ്പാദ്യമെല്ലാം തീരുന്നു; എന്നാലും ലോക്ഡൗണില്‍ കുടുങ്ങിയവരെ ലോണ്‍ എടുത്ത് സഹായിക്കും': പ്രകാശ് രാജ്

Last Updated:

ഇപ്പോഴത്തെ സാഹചര്യത്തില്‍ മനുഷ്യത്വം കാണിക്കേണ്ടത് ആവശ്യമെന്ന് തോന്നുന്നുവെന്ന് പ്രകാശ് രാജ്

തന്‍റെ സമ്പാദ്യമെല്ലാം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും എന്നിരുന്നാലും ലോക്ഡൗണില്‍ കുടുങ്ങിയവരെ വായ്പയെടുത്തായാലും സഹായിക്കുമെന്ന് നടൻ പ്രകാശ് രാജ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മനുഷ്യത്വം കാണിക്കേണ്ടത് ആവശ്യമെന്ന് തോന്നുന്നുവെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
'തന്‍റെ സമ്പാദ്യമെല്ലാം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാലും ലോക്ഡൗണില്‍ കുടുങ്ങിയവരെ വായ്പയെടുത്തായാലും ഞാൻ സഹായിക്കും. എനിക്ക് അറിയാം തനിക്ക് ഇനിയും സമ്പാദിക്കാന്‍ കഴിയുമെന്ന്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മനുഷ്യത്വം കാണിക്കേണ്ടത് ആവശ്യമെന്ന് തനിക്ക് തോന്നുന്നു. നമുക്ക് ഒരുമിച്ച് പോരാടാം'- പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
BEST PERFORMING STORIES:രാജ്യത്തെ മരണസംഖ്യ 559; കേരളത്തിൽ ചികിത്സയിലുള്ളത് 114 പേർ [NEWS]'അദ്യശ്യ ശത്രുവിന്റെ ആക്രമണം'; യുഎസിലേക്കുള്ള കുടിയേറ്റം നിർത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് [NEWS]അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച [NEWS]
പ്രകാശ് രാജ് ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്ന ഒരു സംരംഭമാണിതെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി. താരത്തിന്റെ നല്ല മനസ്സിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
advertisement
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'എന്‍റെ സമ്പാദ്യമെല്ലാം തീരുന്നു; എന്നാലും ലോക്ഡൗണില്‍ കുടുങ്ങിയവരെ ലോണ്‍ എടുത്ത് സഹായിക്കും': പ്രകാശ് രാജ്
Next Article
advertisement
'സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന പ്രസ്താവന'; മന്ത്രി സജി ചെറിയാനെതിരെ സമസ്ത
'സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന പ്രസ്താവന'; മന്ത്രി സജി ചെറിയാനെതിരെ സമസ്ത
  • മന്ത്രിയുടെ മതധ്രുവീകരണ പരാമർശം സംസ്ഥാന സൗഹൃദ അന്തരീക്ഷം തകർക്കുന്നതാണെന്ന് സമസ്ത പറഞ്ഞു

  • വോട്ടിംഗ് മതവും സമുദായവും നോക്കിയാണെന്ന പ്രസ്താവന സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നതാണെന്ന് വിമർശനം

  • ഉത്തർ ഇന്ത്യയിൽ മതധ്രുവീകരണം കേട്ട കേൾവിയാണെന്നും പാർട്ടി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

View All
advertisement