പുൽവാമ: വീരമൃത്യുവരിച്ചത് 16 സംസ്ഥാനങ്ങളിൽ നിന്നുള്ള സൈനികർ

Last Updated:

വീരമൃത്യു വരിച്ച സൈനികരിൽ 12 പേർ ഉത്തർപ്രദേശിൽ നിന്നുള്ളവർ

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ജെയ്ഷെ മുഹമ്മദ് ഭീകരവാദിയുടെ ചാവേർ ആക്രമണത്തിൽ വീരമൃത്യു വരിച്ചത് 16 സംസ്ഥാനങ്ങളിൽ നിന്നുള്ള സിആർപിഎഫ് സൈനികർ. ആകെ 41 സൈനികർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണമുള്ളത്. കൊല്ലപ്പെട്ടവരിൽ കൂടുതലും ഉത്തർപ്രദേശിൽ നിന്നുള്ള സൈനികരാണ്. കൊല്ലപ്പെട്ടവരിൽ 12 പേരും യുപിയിൽ നിന്നുള്ളവരാണ്.
രാജസ്ഥാനിൽ നിന്നുള്ള അഞ്ച് സൈനികരും പഞ്ചാബില്‍ നിന്നുള്ള നാല് സൈനികരും ഉത്തരാഖണ്ഡിൽ നിന്നുള്ള മൂന്ന് സൈനികരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബിഹാർ, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ രണ്ട് സൈനികർ വീതമാണ് കൊല്ലപ്പെട്ടത്. കേരളം, അസം, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ സൈനികനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇതിൽ തമിഴ്നാട്ടിൽ നിന്നുള്ള ഒരു സൈനികനെയും പശ്ചിമബംഗാളിൽ നിന്നുള്ള മറ്റൊരു സൈനികനെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പുൽവാമ: വീരമൃത്യുവരിച്ചത് 16 സംസ്ഥാനങ്ങളിൽ നിന്നുള്ള സൈനികർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement