'സ്വന്തം ജീവൻ രക്ഷിക്കാൻ നോക്കു; പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണ്'; ജനങ്ങളോട് രാഹുൽ ഗാന്ധി

Last Updated:

'ഒരു വ്യക്തിയുടെ അഹംഭാവത്തിന്‍റെ ഫലമായുണ്ടായ ആസൂത്രണം ഇല്ലാത്ത ലോക്ക്ഡൗണാണ് രാജ്യം മുഴുവൻ രോഗവ്യാപനത്തിന് ഇടയാക്കിയത്'

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി ഉയർന്നു വരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാര്‍ പരാജയപ്പെട്ടു എന്ന വിമർശനത്തോടെയാണ് രാഹുലിന്‍റെ പ്രതികരണം. ഈഴാഴ്ചയിൽ കോവിഡ് കേസുകൾ അൻപതുലക്ഷം കടക്കും ആക്ടീവ് കേസുകൾ പത്ത് ലക്ഷം വരെയാകും എന്ന കാര്യവും ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയാണ് രാഹുലിന്‍റെ വിമർശനം.
സ്വന്തം ജീവൻ അവരവർ തന്നെ നോക്കണമെന്നും പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണെന്നും പരിഹാസരൂപത്തിലുള്ള വിമര്‍ശനവും ഹിന്ദിയിലെ ട്വീറ്റിലുണ്ട്. 'രാജ്യത്തെ കോവിഡ് കേസുകൾ ഈ ആഴ്ച അന്‍പതുലക്ഷം കടക്കും. സജീവ കേസുകൾ പത്തുലക്ഷവും. ഒരു വ്യക്തിയുടെ അഹംഭാവത്തിന്‍റെ ഫലമായുണ്ടായ ആസൂത്രണം ഇല്ലാത്ത ലോക്ക്ഡൗണാണ് രാജ്യം മുഴുവൻ രോഗവ്യാപനത്തിന് ഇടയാക്കിയത്. സ്വയം പര്യാപ്തരാകു എന്നാണ് മോദി സർക്കാർ പറയുന്നത് എന്നു വച്ചാൽ സ്വന്തം ജീവൻ നിങ്ങൾ തന്നെ രക്ഷിക്കണം എന്ന്. കാരണം പ്രധാനമന്ത്രി മയിലുകള്‍ക്കൊപ്പം തിരക്കിലാണ്' രാഹുൽ ട്വീറ്റിൽ കുറിച്ചു.
advertisement
ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രി മയിലുകൾക്ക് ഭക്ഷണം നൽകുന്ന വീഡിയോ വൈറലായിരുന്നു. ഇതും മോദി സർക്കാരിന്‍റെ ആത്മനിർഭർ ഭാരത് പദ്ധതിയും ബന്ധപ്പെടുത്തിയാണ് രാഹുലിന്‍റെ പരിഹാസം. നിലവിൽ അമ്മ സോണിയ ഗാന്ധിക്കൊപ്പം വിദേശത്താണ് രാഹുൽ ഗാന്ധി. സാധാരണയുള്ള ആരോഗ്യപരിശോധനയ്ക്കായി വിദേശത്തേക്ക് പറന്ന അമ്മയെ അനുഗമിച്ചതാണ് രാഹുല്‍.
മലയാളം വാർത്തകൾ/ വാർത്ത/India/
'സ്വന്തം ജീവൻ രക്ഷിക്കാൻ നോക്കു; പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണ്'; ജനങ്ങളോട് രാഹുൽ ഗാന്ധി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement