Reliance Jio| പഞ്ചാബിലെയും ഹരിയാനയിലെയും മൊബൈൽ ടവറുകൾ തകർത്ത സംഭവം; റിലയൻസ് ജിയോ ഹൈക്കോടതിയെ സമീപിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
നിയമവിരുദ്ധമായ നശീകരണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.
കർഷക പ്രക്ഷോഭങ്ങളുടെ മറവിൽ പഞ്ചാബിലെയും ഹരിയാനയിലെയും മൊബൈൽ ടവറുകൾ തകർത്തതിനെതിരെ റിലയൻസ് ജിയോ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. നിയമവിരുദ്ധമായ നശീകരണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.
അക്രമ പ്രവർത്തനങ്ങൾ റിലയൻസിന്റെ ആയിരക്കണക്കിന് ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കിയെന്നും രണ്ട് സംസ്ഥാനങ്ങളിലെ തങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾ നടത്തുന്ന സുപ്രധാന ആശയവിനിമയ ഇൻഫ്രാസ്ട്രക്ചർ, സെയിൽസ്, സർവീസ് ഔട്ട്‌ലെറ്റുകൾക്ക് നാശനഷ്ടമുണ്ടാക്കിയെന്നും റിലയൻസ് ഇൻഡസ്ട്രീസ് വ്യക്തമാക്കി. നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അക്രമികളെ നിക്ഷിപ്ത താൽപ്പര്യങ്ങളും ബിസിനസ്സ് എതിരാളികളും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നുവെന്നും റിലയൻസ് വ്യക്തമാക്കി.
advertisement
ദേശീയ തലസ്ഥാനത്തിനടുത്ത് നടന്നുകൊണ്ടിരിക്കുന്ന കർഷകരുടെ പ്രക്ഷോഭം മുതലെടുത്ത്, ചില നിക്ഷിപ്ത താൽപ്പര്യക്കാർ റിലയൻസിനെതിരെ നിരന്തരമായ അപകീർത്തിപ്പെടുത്തൽ കാമ്പയിൻ ആരംഭിച്ചു. അതിന് സത്യത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും റിലയൻസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
നിലവിൽ രാജ്യത്ത് ചർച്ച ചെയ്യപ്പെടുന്ന മൂന്ന് കാർഷിക നിയമങ്ങളുമായി റിലയൻസിന് യാതൊരു ബന്ധവുമില്ലെന്നും അവയിൽ നിന്ന് ഒരു തരത്തിലും പ്രയോജനം ലഭിക്കില്ലെന്നും കോടതിയിൽ സമർപ്പിച്ച രേഖകളിലെ വസ്തുതകൾ സ്ഥിരീകരിക്കുന്നു. അതിനാൽ, ഈ നിയമങ്ങളുമായി റിലയൻസിന്റെ പേര് ബന്ധിപ്പിക്കുന്നതിന്റെ ഏക നികൃഷ്ടമായ ലക്ഷ്യം അപകീർത്തിപ്പെടുത്തുക മാത്രമാണ്.
advertisement
Also Read- പ്രതിഷേധങ്ങളുടെ പേരിൽ മഹത്തായ വ്യവസായ സ്ഥാപനങ്ങളും ആസ്തികളും തകർത്താൽ ഇന്ത്യക്ക് വളരാൻ കഴിയുമോ?
റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് (ആർആർഎൽ), റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (ആർജെഎൽ), അല്ലെങ്കിൽ അനുബന്ധ കമ്പനികൾ മുൻപ് കോർപ്പറേറ്റ് അല്ലെങ്കിൽ കരാർ കൃഷിയിൽ ഏർപ്പെട്ടിട്ടില്ല. ഇനി ഈ ബിസിനസ്സിലേക്ക് പ്രവേശിക്കാൻ പദ്ധതികളൊന്നുമില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. കോർപ്പറേറ്റ് അല്ലെങ്കിൽ കരാർ കൃഷിക്കായി റിലയൻസോ അനുബന്ധ സ്ഥാപനങ്ങളോ പഞ്ചാബ് / ഹരിയാനയിലോ ഇന്ത്യയിലെ മറ്റെവിടെയെങ്കിലുമോ നേരിട്ടോ അല്ലാതെയോ ഒരു കാർഷിക ഭൂമിയും വാങ്ങിയിട്ടില്ല. ഇനി അങ്ങനെ ചെയ്യാനുള്ള പദ്ധതികളൊന്നുമില്ല.
advertisement
ഇന്ത്യയിലെ സംഘടിത റീട്ടെയിൽ ബിസിനസിലെ സമാനതകളില്ലാത്ത നേതാവാണ് റിലയൻസ് റീട്ടെയിൽ. ഭക്ഷ്യധാന്യങ്ങളും സ്റ്റേപ്പിളുകളും പഴങ്ങളും പച്ചക്കറികളും ദൈനംദിന ഉപയോഗത്തിനുള്ള സാധനങ്ങൾ, വസ്ത്രങ്ങൾ, മരുന്നുകൾ, രാജ്യത്തെ സ്വതന്ത്ര നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും വിവിധ ബ്രാൻഡുകളുടെ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വിഭാഗത്തിലെയും ഉൽപ്പന്നങ്ങൾ ഞങ്ങൾ വിൽക്കുന്നു. കർഷകരിൽ നിന്ന് നേരിട്ട് ഭക്ഷ്യധാന്യങ്ങളൊന്നും വാങ്ങുന്നില്ല. കർഷകരേക്കാൾ അന്യായമായ നേട്ടം നേടുന്നതിനായി ഒരിക്കലും ദീർഘകാല സംഭരണ കരാറുകളിൽ ഏർപ്പെട്ടിട്ടില്ല കൂടാതെ വിതരണക്കാർ പ്രതിഫലം നൽകുന്ന വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് കർഷകരിൽ നിന്ന് വാങ്ങാൻ ഒരിക്കലും ശ്രമിക്കുകയോ അങ്ങനെ ചെയ്യുകയോ ചെയ്തിട്ടില്ല.
advertisement
''130 കോടി ഇന്ത്യക്കാരുടെ അന്നദാതാവായ ഇന്ത്യയുടെ കർഷകരോട് ഞങ്ങൾക്ക് വളരെയധികം നന്ദിയും ബഹുമാനവുമുണ്ട്. അവരെ സമ്പന്നമാക്കാനും ശാക്തീകരിക്കാനും എല്ലാം ചെയ്യാൻ റിലയൻസും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധരാണ്. അതിനാൽ കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും അവർ ഉൽപാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് ന്യായമായതും ലാഭകരവുമായ വില ലഭിക്കാനുള്ള ഇന്ത്യൻ കർഷകരുടെ അഭിലാഷത്തെ റിലയൻസും അനുബന്ധ സ്ഥാപനങ്ങളും പൂർണമായി പിന്തുണയ്ക്കുന്നു. സുസ്ഥിര അടിസ്ഥാനത്തിൽ അവരുടെ വരുമാനം ഗണ്യമായി വർദ്ധിപ്പിക്കാൻ റിലയൻസ് ശ്രമിക്കുന്നുണ്ട്. ഈ ലക്ഷ്യത്തിനായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. സർക്കാർ നിർണ്ണയിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ‘താങ്ങുവില(എംഎസ്‌പി)’ സംവിധാനം, കൂടാതെ കാർഷികോൽപ്പന്നങ്ങളുടെ പ്രതിഫല വിലയ്‌ക്കുള്ള മറ്റേതെങ്കിലും സംവിധാനം എന്നിവ കർശനമായി പാലിക്കാൻ ഞങ്ങൾ ഞങ്ങളുടെ വിതരണക്കാരോട് നിർബന്ധം പിടിക്കും.''- റിലയൻസ് ഇൻഡസ്ട്രീസ് വ്യക്തമാക്കി.
advertisement
''ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങളെ വ്രണപ്പെടുത്തുന്നതിനുപകരം, റിലയൻസിന്റെ ബിസിനസുകൾ യഥാർത്ഥത്തിൽ അവർക്കും ഇന്ത്യൻ പൊതുജനങ്ങൾക്കും വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇതുവരെ അക്രമികൾക്കെതിരായ നടപടികൾക്ക് അധികാരികളോട്, പ്രത്യേകിച്ച് പഞ്ചാബിലെയും ഹരിയാനയിലെയും പൊലീസിനോടും ആത്മാർത്ഥമായി നന്ദി പറയാൻ റിലയൻസ് ആഗ്രഹിക്കുന്നു. സമീപകാലത്ത് നശീകരണ സംഭവങ്ങൾ കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, ഞങ്ങളുടെ കമ്പനി, ഹൈക്കോടതിയിൽ നൽകിയ ഹർജിയിലൂടെ, അക്രമികൾക്കും നിക്ഷിപ്ത താൽപ്പര്യങ്ങൾക്കുമെതിരെ ശിക്ഷാനടപടികളും പ്രതിരോധ നടപടികളും തേടിയിട്ടുണ്ട്, ആയതിനാൽ റിലയൻസിന് പഞ്ചാബിലും ഹരിയാനയിലും വീണ്ടും എല്ലാ ബിസിനസ്സുകളും സുഗമമായി നടത്താനാകും. പൊതുജനങ്ങളോടും മാധ്യമങ്ങളോടും ശരിയായ വസ്‌തുതകളെക്കുറിച്ച് ബോധവാന്മാരാകണമെന്നും, ചിലരുടെ നിക്ഷിപ്ത നേട്ടത്തിനും താൽപ്പര്യത്തിനും തെറ്റായ വിവരങ്ങളും വിവരണങ്ങളും വഴി തെറ്റിദ്ധരിക്കപ്പെടരുതെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.''- റിലയൻസ് ഇൻഡസ്ട്രീസ് വ്യക്തമാക്കി.
advertisement
Disclosure: Reliance Industries Ltd. is the sole beneficiary of Independent Media Trust which controls Network18 Media & Investments Ltd
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 04, 2021 12:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Reliance Jio| പഞ്ചാബിലെയും ഹരിയാനയിലെയും മൊബൈൽ ടവറുകൾ തകർത്ത സംഭവം; റിലയൻസ് ജിയോ ഹൈക്കോടതിയെ സമീപിച്ചു


