പുൽവാമ ആക്രമണം പോലെ വൻ സ്ഫോടനം നടത്താന്‍ ശ്രമം; ഭീകരരുടെ പദ്ധതി പരാജയപ്പെടുത്തി സുരക്ഷാസേന

Last Updated:

ഉഗ്ര സ്ഫോടന ശേഷിയുള്ള 20 കിലോയിലധികം സ്‌ഫോടക വസ്തുക്കളാണ് (ഐ.ഇ.ഡി) കാറിൽ നിന്നും കണ്ടെടുത്തത്

ശ്രീനഗർ: പുല്‍വാമ സമാനമായ ആക്രമണത്തിന് ലക്ഷ്യം വച്ചെത്തിയ ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി സുരക്ഷാസേന. ജമ്മുവിലെ അവിഗുണ്ട് രാജ്പോര മേഖലയിാണ് വലിയ സ്ഫോടനത്തിനുള്ള ശ്രമം സൈന്യം പൊലീസും ഇന്ത്യൻ സേനയുടെ ബോംബ് സ്ക്വാഡും ചേര്‍ന്ന് പരാജയപ്പെടുത്തിയത്. വാഹനത്തിനുള്ളിൽ സ്ഫോടക വസ്തുക്കളുമായി ഭീകരരെത്തുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് തെരച്ചിൽ ആരംഭിച്ചിരുന്നു.
ഭീകരർ സഞ്ചരിച്ച വ്യാജ രജിസ്‌ട്രേഷനിലുള്ള ഒരു സാൻട്രോ കാർ ചെക്ക്‌പോയിന്റില്‍ നിര്‍ത്താന്‍ സിഗ്നല്‍ നല്‍കിയെങ്കിലും ബാരിക്കേഡുകള്‍ മറികടന്ന് പോകാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനെ തുടർന്ന് വെടിയുതിർക്കേണ്ടതായും വന്നു. ഇതിനിടെ കാറിന്‍റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാൾ ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവർത്തകനാണെന്നാണ് സംശയിക്കുന്നത്.
You may also like:Bev Q App | പനിയുണ്ടെങ്കിൽ മദ്യം കിട്ടില്ല; മദ്യം വാങ്ങാൻ 15 കൽപനകൾ [NEWS]പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിയ്ക്കും; ചതിച്ചാൽ ദ്രോഹിക്കും; നയം വ്യക്തമാക്കി CPM നേതാവ് പികെ ശശി [NEWS]LockDown 5.0 ? ലോക്ക്ഡൗൺ കേന്ദ്രം രണ്ടാഴ്ച കൂടി നീട്ടിയേക്കും; രാജ്യത്തെ 70% കേസുകളുള്ള 11 നഗരങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ വരും [NEWS]
ഉഗ്ര സ്ഫോടന ശേഷിയുള്ള 20 കിലോയിലധികം സ്‌ഫോടക വസ്തുക്കളാണ് (ഐ.ഇ.ഡി) കാറിൽ നിന്നും കണ്ടെടുത്തത്. ഇതിനിടെ ദേശീയ സുരക്ഷാ സേന (NIA) അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. കാറിനുള്ളിൽ ഒരു ഡ്രമ്മിൽ നിറച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ. തുടർന്ന് സമീപവാസികളെ ഒഴിപ്പിച്ച ശേഷം ബോംബ് സ്വക്വാഡ് അതീവ ശ്രദ്ധയോടെ ഇവ നിർവ്വീര്യമാക്കുകയായിരുന്നു. സംഭവത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
advertisement
2019 ഫെബ്രുവരി 14ന് സൈനികർ സഞ്ചരിച്ചിരുന്ന വാഹനം ലക്ഷ്യം വച്ച് ഭീകരർ നടത്തിയ ആക്രമണത്തിൽ നാൽപ്പത് സൈനികര്‍ക്ക് ജീവൻ നഷ്ടമായിരുന്നു. സമാനമായ ആക്രമണം തന്നെയായിരുന്നു ഇത്തവണയും ഭീകരരുടെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പുൽവാമ ആക്രമണം പോലെ വൻ സ്ഫോടനം നടത്താന്‍ ശ്രമം; ഭീകരരുടെ പദ്ധതി പരാജയപ്പെടുത്തി സുരക്ഷാസേന
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement