Khushbu in BJP | ഖുശ്ബു ബി.ജെ.പിയിൽ ചേർന്നു; ദേശീയ വക്താവ് സ്ഥാനത്ത് നിന്നും പുറത്താക്കി കോൺഗ്രസ്

Last Updated:

പാർട്ടിക്ക് താഴേതട്ടിലേക്ക് ഇറങ്ങി ചെല്ലാനാകുന്നില്ലെന്നും ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർ നിരാശയിലാണെന്നും ഖുശ്ബു കോൺഗ്രസ് അധ്യക്ഷയ്ക്ക് നൽകിയ രാജിക്കത്തിൽ ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: തെന്നിന്ത്യൻ നടിയും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ഖുശ്ബു  ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയിൽ നിന്നും ഖുശ്ബു പ്രാഥമിക അംഗത്വം സ്വീകരിച്ചു. ബി ജെ പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ എൽ മുരുഗന്റെ സാന്നിദ്ധ്യത്തിലാണ് ഖുശ്ബു അംഗത്വം സ്വീകരിച്ചത്.
ഐ.ആർ.എസ് ഓഫീസറായിരുന്ന ശരവണൻ കുമാരനും മാധ്യമ പ്രവർത്തകൻ മദൻ രവിചന്ദ്രനും ഖുശ്ബുവിനൊപ്പെ ബി.ജി.പി അംഗത്വം സ്വീകരിച്ചു.
advertisement
ബി.ജെ.പിയിൽ ചേരുമെന്ന്  ഉറപ്പായതിനെ തുടർന്ന് ഖുശ്ബുവിനെ ദേശീയ വക്താവ് സ്ഥാനത്ത് നിന്നും കോൺഗ്രസ് നീക്കിയിരുന്നു. ഇതിനിടെ പാർട്ടി ചുമതലകൾ ഒഴിയുകയാണെന്നു വ്യക്തമാക്കി ഖുശ്ബു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നൽകിയിരുന്നു.
പാർട്ടിക്ക് താഴേതട്ടിലേക്ക് ഇറങ്ങി ചെല്ലാനാകുന്നില്ലെന്നും ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർ നിരാശയിലാണെന്നും ഖുശ്ബു കത്തിൽ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പിന്തുണയില്ലാത്തവരും യാഥാർഥ്യ ബോധമില്ലാത്തവരും കോൺഗ്രസിന്‍റെ ഉന്നതതലങ്ങളിലിരുന്ന് പാർട്ടിയെ നിയന്ത്രിക്കുകയാണെന്നും തന്നെ പോലുള്ളവരെ ഒതുക്കുകയാണെന്നും കത്തിൽ ഖുശ്‌ബു ആരോപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
Khushbu in BJP | ഖുശ്ബു ബി.ജെ.പിയിൽ ചേർന്നു; ദേശീയ വക്താവ് സ്ഥാനത്ത് നിന്നും പുറത്താക്കി കോൺഗ്രസ്
Next Article
advertisement
സുഡാനിലെ ചോരപ്പുഴ: രക്തച്ചൊരിച്ചിലിന്റെയും കൂട്ടക്കൊലയുടെയും ഉപഗ്രഹചിത്രങ്ങൾ പുറത്ത്
സുഡാനിലെ ചോരപ്പുഴ: രക്തച്ചൊരിച്ചിലിന്റെയും കൂട്ടക്കൊലയുടെയും ഉപഗ്രഹചിത്രങ്ങൾ പുറത്ത്
  • സുഡാനിലെ ആഭ്യന്തര യുദ്ധം 40,000 ആളുകളെ കൊല്ലുകയും 12 ദശലക്ഷം ആളുകളെ കുടിയിറക്കുകയും ചെയ്തു.

  • എൽ-ഫാഷറിൽ ആർ‌എസ്‌എഫ് സേനയുടെ ആക്രമണങ്ങൾ വ്യാപകമായ വധശിക്ഷകളും കൂട്ടക്കൊലകളും ഉണ്ടാക്കി.

  • 2025 സെപ്റ്റംബർ 19 ന് ആർ‌എസ്‌എഫ് ആക്രമിച്ച അൽ സഫിയ പള്ളിയിൽ ഡ്രോൺ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു.

View All
advertisement