കൊൽക്കത്ത: പബ്ജി കളിക്കാൻ സാധിക്കാത്തതിന്‍റെ മനോവിഷമത്തിൽ 21കാരനായ വിദ്യാർഥി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. ഐടിഐ വിദ്യാർത്ഥിയായ പ്രീതം ഹാൽഡറിനെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചക്ദാഹ പോലീസ് സ്റ്റേഷൻ പരിധിയിലെ പൂർബ ലാൽപൂരിലാണ് പ്രീതത്തിന്‍റെ വീട്.
രാജ്യത്ത് കേന്ദ്രസർക്കാർ പബ്ജി നിരോധിച്ചതിനുശേഷം വിദ്യാർഥി ആരോടും ഒന്നും മിണ്ടാറില്ലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. വെള്ളിയാഴ്ച രാവിലെ പ്രഭാതഭക്ഷണം കഴിച്ച ശേഷം പ്രീതം മുറിയിലേക്ക് പോയതായി അമ്മ രത്‌ന പറഞ്ഞു. "ഞാൻ അവനെ ഉച്ചഭക്ഷണത്തിന് വിളിക്കാൻ പോയപ്പോൾ, അവന്റെ മുറി അകത്തു നിന്ന് പൂട്ടിയിരുന്നു. നിരവധി തവണ വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ ഞാൻ അയൽക്കാരെ വിളിച്ചു. അവർ വാതിൽ തകർത്തു അകത്തുകയറിയപ്പോഴാണ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് പ്രീതത്തെ കണ്ടത്," വിദ്യാർഥിയുടെ അമ്മ പറഞ്ഞു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു. PUBG കളിക്കാൻ കഴിയാത്തതിൽ മകന് നിരാശയുണ്ടായിരുന്നുവെന്ന് അമ്മ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.