advertisement

'മുഗളരല്ല മാതൃക' ആഗ്രയിലെ മ്യൂസിയത്തിന് ഛത്രപതി ശിവജിയുടെ പേര് നൽകി യോഗി ആദിത്യനാഥ്

Last Updated:

അടിമത്തത്തിന്റെ അടയാളങ്ങളെ പ്രചരിപ്പിക്കേണ്ടതില്ലെന്നും രാജ്യത്തിന്റെ അഭിമാനമുണ്ടാക്കുന്ന കാര്യങ്ങളാണ് സ്ഥാപിക്കേണ്ടത് എന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനം

ആഗ്ര: മുഗൾ രാജവംശത്തിന്റെ പേരിൽ ഉത്തർപ്രദേശിൽ നിർമിച്ചു കൊണ്ടിരിക്കുന്ന മ്യൂസിയത്തിന്റെ പേര് മാറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മ്യൂസിയത്തിന് ഛത്രപതി ശിവാജിയുടെ പേര് നൽകും.
അടിമത്തത്തിന്റെ അടയാളങ്ങളെ പ്രചരിപ്പിക്കേണ്ടതില്ലെന്നും രാജ്യത്തിന്റെ അഭിമാനമുണ്ടാക്കുന്ന കാര്യങ്ങളാണ് സ്ഥാപിക്കേണ്ടത് എന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനം. മുഗുളരല്ല രാജ്യത്തിന്റെ മാതൃകയെന്നും യോഗിആദിത്യനാഥ് വ്യക്തമാക്കി. വീഡിയോ കോൺഫറൻസ് വഴി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് ശേഷമാണ് തീരുമാനം.
advertisement
ആഗ്രയിലാണ് മുഗൾ രാജവംശത്തിന്റെ പേരിൽ മ്യൂസിയും നിർമാണം നടക്കുന്നത്. താജ് മഹലിന്റെ കിഴക്ക് പ്രവേശനകാവത്തിന് സമീപമായാണ് മ്യൂസിയം നിർമിക്കുന്നത്. 140 കോടി മുടക്കിയാണ് മ്യൂസിയം നിർമാണം.
2015 ലാണ് മ്യൂസിയത്തിന് അന്നത്തെ അഖിലേഷ് യാദവ് സർക്കാർ അനുമതി നൽകിയത്. മൂന്ന് ഏക്കർ സ്ഥലത്താണ് മ്യൂസിയം നിർമിക്കുന്നത്. മുഗൾ ഭരണകാലത്തെ രേഖകളും നിർമിതികളുമാണ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നത്. ഛത്രപതി ശിവാജിയുടെ കാലത്തെ രേഖകളും വസ്തുക്കളും പ്രദർശനത്തിനുണ്ടാകും.
നേരത്തേ, ആദിത്യനാഥിന്റെ ഭരണത്തിന് കീഴിൽ ഉത്തർപ്രദേശിലെ പല സ്ഥലങ്ങളുടേയും പേര് മാറ്റിയിരുന്നു. അലഹബാദിന്റെ പുതിയ പേര് പ്രയാഗ് രാജ് എന്നാണ്.
advertisement
1526-1540 വരേയും 1555 മുതൽ 1857 വരേയുമാണ് മുഗൾ രാജക്കന്മാർ ഇന്ത്യ ഭരിച്ചത്. ഇന്ത്യയുടെ അഭിമാനമായ താജ് മഹൽ, കുത്തബ് മിനാർ അടക്കമുള്ള പല കെട്ടിടങ്ങളും മുഗൾ കാലത്ത് നിർമിച്ചതാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
'മുഗളരല്ല മാതൃക' ആഗ്രയിലെ മ്യൂസിയത്തിന് ഛത്രപതി ശിവജിയുടെ പേര് നൽകി യോഗി ആദിത്യനാഥ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement