കൈക്കൂലി നൽകാത്തതിനാൽ 12 വയസ്സുകാരന് ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി

Last Updated:

തുടർ ചികിത്സ നൽകണമെങ്കിൽ 5000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടതായാണ് രക്ഷിതാക്കളുടെ ആരോപണം

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തൊടുപുഴയിലുള്ള ഇടുക്കി ജില്ലാ ആശുപത്രിയിൽ എത്തിയ 12 വയസ്സുകാരന് കൈക്കൂലി നൽകാത്തതിനാൽ ചികിത്സ നിഷേധിച്ചതായി പരാതി. സൈക്കിളിൽ നിന്ന് വീണ് സാരമായി പരിക്കേറ്റ കുട്ടിയുമായി ജില്ലാ ആശുപത്രിയിൽ മണിക്കൂറുകൾ കാത്തു നിന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് മാതാപിതാക്കളുടെ ആരോപണം.
വണ്ണപ്പുറം സ്വദേശി 12 വയസ്സുകാരൻ നിജിൻ രാജേഷ് സൈക്കിളിൽ നിന്ന് വീണ് തോളിന് സാരമായി പരിക്കേറ്റ് തൊടുപുഴയിലുള്ള ജില്ല ആശുപത്രിയിൽ ആണ് ചികിത്സയക്കായി എത്തിയത്. എന്നാൽ 49 ഡോക്ടർമാരുള്ള ആശുപത്രിയിൽ ഉണ്ടായിരുന്നത് ക്യാഷ്വാലിറ്റി ഡോക്ടർമാർ മാത്രം.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ കുട്ടിയുടെ തോളിൻ്റെ എക്സറേ എടുക്കാൻ ആവശ്യപ്പെട്ടു. എക്സ്-റേ ഫലവുമായി എത്തിയപ്പോൾ ഉച്ച കഴിഞ്ഞു. ആ സമയം ഡ്യൂട്ടിയിൽ മറ്റൊരു ഡോക്ടറാണ് ഉണ്ടായിരുന്നത്. എക്സ്-റേ പരിശോധിച്ച ഡോക്ടർ തോളെല്ലിന് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ തുടർ ചികിത്സ നൽകണമെങ്കിൽ 5000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടതായാണ് രക്ഷിതാക്കളുടെ ആരോപണം. പണമില്ലെന്ന് അറിയിച്ചതോടെ ഡോക്ടർ മോശമായി പെരുമാറിയതായും, കാഷ്വാലിറ്റിയിൽ നിന്ന് ഇറക്കിവിട്ടതായും ഇവർ ആരോപിക്കുന്നു.
advertisement
ചികിത്സ ലഭിക്കുമെന്ന് കരുതി കുട്ടിയുമായി മണിക്കൂറുകളോളം ആശുപത്രി വരാന്തയിൽ കാത്തുനിന്നു. കുട്ടിയുടെ ദയനീയാവസ്ഥ കണ്ട് ആശുപത്രിയിലെ മറ്റു ജീവനക്കാർ ഡോക്ടറോട് കയ്യിൽ ഒരു ബാൻഡേജ് എങ്കിലും ഇടാൻ അഭ്യർത്ഥിച്ചു. അതിനു പോലും ഡോക്ടർ കൂട്ടാക്കിയില്ലെന്നും മാതാപിതാക്കൾ പറയുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കാൻ കഴിയാതെ കുട്ടിയുമായി മാതാപിതാക്കൾ വീട്ടിലേക്ക് മടങ്ങി. ജില്ലാ ആശുപത്രിയിലെ ചികിത്സാനിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒന്നും പറയാനില്ലെന്നാണ് ഡോക്ടർ പ്രതികരിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൈക്കൂലി നൽകാത്തതിനാൽ 12 വയസ്സുകാരന് ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement