advertisement

അപകടത്തിനിടെ സീറ്റ് ബെല്‍റ്റില്‍ കുടുങ്ങി 7 വയസുകാരന് ദാരുണാന്ത്യം

Last Updated:

ദേശീയപാതയില്‍ ചേര്‍ത്തല തിരുവിഴയ്ക്കു സമീപം വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം.

ആലപ്പുഴ: വാഹനാപകടത്തിനിടെ കാറിന്റെ സീറ്റ് ബെല്‍റ്റില്‍ കുടുങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം. കോട്ടയം കാഞ്ഞിരപ്പള്ളി കിഴക്കേതലയ്ക്കല്‍ തോമസ് ജോര്‍ജിന്റെയും ഡ്യൂറോഫ്‌ലെക്‌സ് ചെയര്‍മാന്‍ ജോര്‍ജ് എല്‍.മാത്യുവിന്റെ മകളായ മറിയത്തിന്റെയും മകന്‍ ജോഹനാണ് മരിച്ചത്. ദേശീയപാതയില്‍ ചേര്‍ത്തല തിരുവിഴയ്ക്കു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിന്റെ പിന്‍സീറ്റിലിരുന്ന ജോഹന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റ തോമസും മറിയവും ഇളയമകള്‍ ദിയയും ചികിത്സയിലാണ്.
സീറ്റ് ബെല്‍റ്റ് നെഞ്ചിലും വയറ്റിലും മുറുകി ആന്തരികാവയവങ്ങള്‍ക്കു പരുക്കേറ്റാണ് ജോഹന്‍ മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ജോഹന്റെ ശരീരത്തില്‍ സീറ്റ് ബെല്‍റ്റ് മുറുകിയതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു. അതേസമയം മറ്റു പരുക്കുകളൊന്നുമില്ല.
അപകടത്തില്‍ മുന്‍ഭാഗത്തെ എയര്‍ ബാഗുകള്‍ പുറത്തുവന്നതിനാലാണ് തോമസ് ജോര്‍ജും മറിയവും രക്ഷപ്പെട്ടത്. എന്നാല്‍ ജോഹന്‍ ഇരുന്ന ഭാഗത്തെ ഭാഗത്തെ എയര്‍ ബാഗ് പുറത്തുവന്നിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.  ചെന്നൈയിൽ നിന്നും ആലപ്പുഴയിൽ മറിയത്തിന്റെ വീട്ടിലേക്കു വരുന്നതിനിടെയായിരുന്നു അപകടം.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അപകടത്തിനിടെ സീറ്റ് ബെല്‍റ്റില്‍ കുടുങ്ങി 7 വയസുകാരന് ദാരുണാന്ത്യം
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement