advertisement

Kalamassery | കളമശേരിയില്‍ മണ്ണിടിച്ചിലില്‍ 4 മരണം; അന്വേഷണത്തിന് ഉത്തരവ്; നിര്‍മാണം നിര്‍ത്തിവച്ചതായി കലക്ടര്‍

Last Updated:

18 അടി താഴ്ചയോളമുള്ള കുഴിയിലാണ് തൊഴിലാളികള്‍ അകപ്പെട്ടത്.

കൊച്ചി: കളമശേരിയിലെ ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍(Landslide Accident) നാല് തൊഴിലാളികള്‍ മരിച്ചു(Death). രണ്ടു പേരെ രക്ഷിച്ചു. ഒരാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഉച്ചയ്ക്ക് 2 മണിയോടെ കെട്ടിടത്തിന് അടിത്തറയ്ക്കായി മണ്ണുനീക്കുമ്പോഴാണ് അപകടമുണ്ടായത്.
അപകടമുണ്ടായ സ്ഥലത്തെ നിര്‍മാണം നിര്‍ത്തിവച്ചതായി കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. അപകടം സംബന്ധിച്ച് എഡിഎമ്മിന്റെ നേതൃത്വത്തില്‍ അന്വേഷണം. അഞ്ച് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമേ തുടര്‍ നടപടി തീരുമാനിക്കൂവെന്നും കളക്ടര്‍ വ്യക്തമാക്കി.
ഫൈജുല്‍ മണ്ഡല്‍, കൂടൂസ് മണ്ഡല്‍, നൗജേഷ് മണ്ഡല്‍, നൂറാമിന്‍ മണ്ഡല്‍ എന്നീ അതിഥി തൊഴിലാളികളാണ് മരിച്ചത്. ഇവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണ്. രക്ഷപ്പെടുത്തി ആദ്യം ആശുപത്രിയില്‍ എത്തിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.
advertisement
തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ ഡോഗ് സ്‌ക്വാഡിനേയും ഇങ്ങോട്ടെത്തിച്ചിരുന്നു. കൂടുതല്‍ ഫയര്‍ ഫോഴ്സ് സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.
18 അടി താഴ്ചയോളമുള്ള കുഴിയിലാണ് തൊഴിലാളികള്‍ അകപ്പെട്ടത്. കുഴിയെടുക്കുന്നതിനിടെ ഇവരുടെ ദേഹത്തേക്ക് ഏകേദശം ഏഴടിയോളം ഉയരത്തില്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kalamassery | കളമശേരിയില്‍ മണ്ണിടിച്ചിലില്‍ 4 മരണം; അന്വേഷണത്തിന് ഉത്തരവ്; നിര്‍മാണം നിര്‍ത്തിവച്ചതായി കലക്ടര്‍
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement