സ്വര്‍ണ്ണക്കടത്ത് കേസില്‍ നടക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ നീക്കം; ജലീൽ രാജിവയ്‌ക്കേണ്ട': കാനം രാജേന്ദ്രൻ

Last Updated:

മന്ത്രി ജലീൽ രാജിവയ്‌ക്കേണ്ട. ജലീലിന്റെ രാജി എന്ന ആവശ്യം തന്നെ അപ്രസ‌ക്‌തമാണെന്നും കാനം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ വീണ്ടും പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ‌കേസിൽ ഇപ്പോൾ നടക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമം. അന്വേഷണം വഴി തിരിച്ച് വിടാൻ ഇവർ ശ്രമിക്കുകയാണ്. രാഷ്ട്രീയമില്ലെന്ന് പറയുന്നവരുടെ കണ്ണ് പൊട്ടയായിരിക്കാമെന്നും കാനം പറഞ്ഞു.
മന്ത്രി ജലീൽ രാജിവയ്‌ക്കേണ്ട. ജലീലിന്റെ രാജി എന്ന ആവശ്യം തന്നെ അപ്രസ‌ക്‌തമാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ ആറ് മാസമായി ഒരു പുരോഗതിയുമുണ്ടായിട്ടില്ല. അതിൽ രാഷ്ട്രീയമുണ്ട്. 19 മന്ത്രിമാരെയും ചോദ്യം ചെയ്‌താൽ മന്ത്രിസഭ രാജിവയ്‌ക്കണോ?​ സ്വർണക്കേസ് അന്വേഷണത്തിനായി വിദേശത്തേക്ക് പോയ കേന്ദ്ര ഏജൻസിക്ക് ഫ്‌ളൈറ്റ് ചാർജ് പോയത് മാത്രമാണ് മിച്ചം. ഈ അന്വേഷണം മേയ് മാസത്തിൽ ഇലക്ഷൻ വരെ തുടരുമെന്നും കാനം പറഞ്ഞു.
advertisement
ശ്രീനാരായണ ഗുരു പ്രതിമ അനാച്ഛാദന പരിപാടിയിൽ നിന്ന് സിപിഐയെ ഒഴിവാക്കിയത് ഔചിത്യത്തിന്റെ പ്രശ്നമാണ്. അതൊരു രാഷ്ട്രീയ പ്രശ്നമല്ല. ആ സംഭവത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി പ്രതിഷേധിച്ചിട്ടുമുണ്ടെന്നും കാനം കൂട്ടിച്ചേർത്തു. .
നേരത്തെയും മന്ത്രി ജലീലിന് പിന്തുണയുമായി കാനം രംഗത്തെത്തിയിരുന്നു. കേന്ദ്ര ഏജൻസി ചോദ്യം ചെയ്തെന്നു കരുതി രാജി വയ്ക്കാനാണെങ്കിൽ എൻ.ഐ.എ വിചാരിച്ചാൽ കേരളത്തിലെ എല്ലാ മന്ത്രിമാരും രാജിവയ്ക്കേണ്ടി വരുമല്ലോയെന്നാണ് കാനം അന്നു പറഞ്ഞത്.
advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വര്‍ണ്ണക്കടത്ത് കേസില്‍ നടക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ നീക്കം; ജലീൽ രാജിവയ്‌ക്കേണ്ട': കാനം രാജേന്ദ്രൻ
Next Article
advertisement
കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്
കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്
  • കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രനെതിരെ പോലീസ് കേസെടുത്തു.

  • നായയെ പിടികൂടാനുള്ള ശ്രമത്തിനിടെ അടിയേറ്റ് ചത്തെന്നാണ് യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രൻ പറയുന്നത്.

  • നായ ആറുപേരെ ആക്രമിച്ചതിനെത്തുടർന്ന് ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ ഇടപെട്ടില്ല.

View All
advertisement