പാലായിലെ തോൽവി: സ്വന്തം വോട്ട് ചോർന്നുവെന്ന് CPM; അത് അവരുടെ ആഭ്യന്തര കാര്യം, പ്രതികരിക്കാനില്ലെന്ന് ജോസ് കെ മാണി

Last Updated:

പാലായിൽ ജോസ് കെ മാണിയുടെ തോൽവിക്ക് കാരണമായി സിപിഎം വോട്ടുകൾ ചേർന്നിട്ടുണ്ട് എന്ന് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. പാലായിലെ തോൽവി പ്രത്യേകം പരിശോധിക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

ജോസ് കെ മാണി
ജോസ് കെ മാണി
കോട്ടയം:  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തൊട്ടാകെ ഇടത് തരംഗത്തിൽ വൻ നേട്ടമാണ് ഇടതുമുന്നണിക്ക് ഉണ്ടായത്. എന്നാൽ ഇത്ര വലിയ തരംഗം ഉണ്ടായിട്ടും പല പ്രധാനപ്പെട്ട സീറ്റുകളിലേയും തോൽവി ഇടതു നേതൃത്വത്തെ കാര്യമായി ഞെട്ടിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് ഇക്കാര്യങ്ങൾ വിലയിരുത്തി വരികയാണ് സിപിഎം. അതിനിടെ ആണ്  സംസ്ഥാനത്ത് ഏറ്റവും വലിയ തോൽവി ഉണ്ടായി ഇടതുമുന്നണിയെ ആകെ ഞെട്ടിച്ച പാലായിൽ എന്താണ് സംഭവിച്ചതെന്ന് സിപിഎം പരിശോധിച്ചത്.
പാലായിൽ ജോസ് കെ മാണിയുടെ തോൽവിക്ക് കാരണമായി സിപിഎം വോട്ടുകൾ ചേർന്നിട്ടുണ്ട് എന്ന് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. പാലായിലെ തോൽവി പ്രത്യേകം പരിശോധിക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നേരത്തെ ജോസ് കെ മാണി ഇതു സംബന്ധിച്ച സിപിഎം നേതൃത്വത്തിന് പരാതി നൽകിയിരുന്നു. പാലായിൽ സിപിഎം വോട്ടുകൾ പൂർണമായും വീണില്ല എന്നായിരുന്നു  ജോസ് കെ മാണിയുടെ പരാതി. ജോസ് പരാതി പറഞ്ഞ സാഹചര്യത്തിൽ കേരള കോൺഗ്രസിനെ പിണക്കണ്ട എന്ന നിലപാടിലാണ് സിപിഎം.
advertisement
Also Read-  'ജയം ഉറപ്പായിരുന്ന അഞ്ച് മണ്ഡലങ്ങൾ നഷ്ടപ്പെടുത്തി': CPM സംസ്ഥാന സെക്രട്ടേറിയറ്റ്
അതുകൊണ്ടുതന്നെയാണ് പാലായിലെ തോൽവി പ്രത്യേകം പഠിക്കാൻ തീരുമാനിച്ചത്. സിപിഎം തീരുമാനത്തോട് തന്ത്രപൂർവം ആണ് ജോസ് കെ മാണി പ്രതികരിച്ചത്. സിപിഎം  വിലയിരുത്തൽ നടത്തിയത് ആ പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് ജോസ് കെ മാണി പാലായിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനോട് പ്രതികരിക്കാൻ താല്പര്യമില്ല. കേരള കോൺഗ്രസും ഇക്കാര്യത്തിൽ പ്രത്യേകം പരിശോധന നടത്തി വരുന്നുണ്ട്.  ആദ്യഘട്ട പരിശോധന പൂർത്തിയായിട്ടുണ്ട്. ഇനിയും കൂടുതൽ പരിശോധന നടത്തേണ്ടത് ഉണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
advertisement
അതേസമയം പാലായിലെ തോൽവി സംബന്ധിച്ച് പ്രാഥമിക വിലയിരുത്തൽ പാർട്ടി നടത്തിയത് എന്താണ് എന്ന ചോദ്യത്തോട് ജോസ് കെ മാണി പ്രതികരിച്ചില്ല. ഇത് പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ ആണ് എന്ന് മാത്രം പറഞ്ഞ് ജോസ് കെ മാണി ഒഴിഞ്ഞുമാറി. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ പാലായിൽ സിപിഎം കേരള കോൺഗ്രസ് എം വിഭാഗങ്ങൾ തമ്മിൽ പലയിടത്തും നിസ്സഹകരണം ഉണ്ടായിരുന്നു. സിപിഎം അംഗമായ ബിനു പുളിക്കക്കണ്ടവും കേരള കോൺഗ്രസ് നേതാവായ ബൈജു കൊല്ലം പറമ്പിലും നഗരസഭയിൽ അടി പിടി ഉണ്ടാക്കിയത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു.
advertisement
Also Read- 'സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കരുത്, പരസ്യപ്രതികരണം വേണ്ട'; INLന് സിപിഎമ്മിന്റെ താക്കീത്
കേരള കോൺഗ്രസ് പലയിടത്തും സിപിഎം നേതൃത്വത്തെ വേണ്ടവിധത്തിൽ പരിഗണിച്ചില്ല എന്ന പരാതിയും പ്രാദേശിക സിപിഎം നേതൃത്വത്തിന് ഉണ്ട്. പ്രചരണ പരിപാടികൾ ഏകോപിപ്പിക്കുന്നതിന് അടക്കം കേരള കോൺഗ്രസ് ഒറ്റയ്ക്ക് പല ആസൂത്രണങ്ങളും നടത്തിയെന്നും സിപിഎം നേതാക്കൾക്ക് അഭിപ്രായമുണ്ട്. പാർട്ടി അന്വേഷണം വരുന്ന സമയത്ത് ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താനാകും പ്രാദേശിക സിപിഎം നേതൃത്വം ശ്രമിക്കുക.
പാലായിൽ സിപിഎം വോട്ടുകൾ ചേർന്നിട്ടില്ല എന്നായിരുന്നു  അന്ന് ജില്ലാ സെക്രട്ടറിയും ഏറ്റുമാനൂരിലെ സ്ഥാനാർഥിയുമായ വി എൻ വാസവൻ പ്രതികരിച്ചത്. ബിജെപി വോട്ടുകൾ ചോർന്നത് മൂലമാണ് മാണി സി കാപ്പൻ വിജയിച്ചത് എന്നും സിപിഎം ആരോപിച്ചിരുന്നു. ഇതേ നിലപാട് തന്നെയായിരുന്നു ജോസ് കെ മാണിയും തെരഞ്ഞെടുപ്പ് പരാജയത്തിന് തൊട്ടുപിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ അറിയിച്ചിരുന്നത്.  അതിനുശേഷമാണ് സിപിഎം വോട്ട് ചോർന്നു എന്ന പരാതി ജോസ് കെ മാണി നൽകിയത്. ബിജെപി വോട്ടുകൾ മാണി സി കാപ്പന് ലഭിച്ചതാണ് തോൽവിക്ക് കാരണം എന്ന് പരസ്യമായി കൊണ്ടുവരാനാണ് കേരള കോൺഗ്രസ് എമ്മും സിപിഎമ്മും ശ്രമിക്കുക. എന്നാൽ പ്രാദേശികതലത്തിൽ ഉണ്ടായ തർക്കം തെരഞ്ഞെടുപ്പിൽ വലിയ രീതിയിൽ ജോസ് കെ മാണിയുടെ തോൽവിക്ക് കാരണമായി എന്ന വിലയിരുത്തലാണ് ആഭ്യന്തരമായി പാർട്ടികൾ നടത്തിവരുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലായിലെ തോൽവി: സ്വന്തം വോട്ട് ചോർന്നുവെന്ന് CPM; അത് അവരുടെ ആഭ്യന്തര കാര്യം, പ്രതികരിക്കാനില്ലെന്ന് ജോസ് കെ മാണി
Next Article
advertisement
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
  • കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ വേദി വിട്ടിറങ്ങി, അവഗണനയിലായിരുന്നു.

  • രാഹുൽ ഗാന്ധി നേതാക്കളുടെ പേരുകൾ പറഞ്ഞപ്പോൾ ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയതായി ആരോപണം.

  • പേരും പ്രസംഗാവസരവും നിഷേധിച്ചതിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധിച്ചു.

View All
advertisement