advertisement

ജനതാദള്‍ നേതാക്കളെ ബംഗളൂരുവിലേക്ക് വിളിപ്പിച്ചു

Last Updated:
കൊച്ചി: മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജനതാദള്‍ നേതാക്കളെ പാര്‍ട്ടി അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ ബംഗളൂരുവിലേക്ക് വിളിപ്പിച്ചു. മാത്യു ടി തോമസ്, കെ കൃഷ്ണന്‍ കുട്ടി, സി കെ നാണു എന്നിവരെയാണ്  വിളിപ്പിച്ചത്.
കൃഷ്ണന്‍ കുട്ടിയും സികെ നാണുവും പോയെങ്കിലും മാത്യു ടി തോമസ് ഇതുവരെയും  പോയിട്ടില്ല. മാത്യു ടി.തോമസ് രാജി വച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ദേവഗൗഡ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മാത്യു ടി.തോമസിനെ മന്ത്രിയാക്കിയപ്പോള്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ഈ മാസം 15 നകം മന്ത്രി മാറ്റം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ മാത്യു ടി തോമസ് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് പാര്‍ട്ടിയുടെ മൂന്ന് എം.എല്‍.എമാരെ പാര്‍ട്ടി അധ്യക്ഷന്‍ വിളിപ്പിച്ചത്. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫിനും പാര്‍ട്ടി സംസ്ഥാന ഘടകത്തിനും നല്‍കേണ്ട കത്ത് എച്ച് ഡി ദേവഗൗഡ ബംഗളൂരുവില്‍ നടക്കുന്ന കുടിക്കാഴ്ചയില്‍ കൈമാറും എന്നാണ് കരുതുന്നത്.
advertisement
അങ്ങനെയാണെങ്കില്‍ അടുത്തയാഴ്ച മന്ത്രി മാത്യു ടി തോമസ് സ്ഥാനം രാജിവയ്‌ക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ വീരേന്ദ്രകുമാറുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചും മാത്യു ടിതോമസ് ആലോചിക്കുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജനതാദള്‍ നേതാക്കളെ ബംഗളൂരുവിലേക്ക് വിളിപ്പിച്ചു
Next Article
advertisement
'ആന്റോ ആന്റണി വായ്പയായി എടുത്തത് 2 കോടി;തിരികെ നൽകിയത് 20 ലക്ഷം മാത്രം;തന്ത്രിയ്ക്ക് നിക്ഷേപമില്ല': ഫിനാൻസ് ഉടമ രാജു
'ആന്റോ ആന്റണി വായ്പയായി എടുത്തത് 2 കോടി;തിരികെ നൽകിയത് 20 ലക്ഷം മാത്രം;തന്ത്രിയ്ക്ക് നിക്ഷേപമില്ല':ഫിനാൻസ് ഉടമ രാജു
  • ആന്റോ ആന്റണി എംപിക്ക് 2 കോടി രൂപ വായ്പയായി നൽകിയതിൽ 20 ലക്ഷം മാത്രം തിരികെ ലഭിച്ചു

  • തന്ത്രിയുമായോ കുടുംബത്തുമായോ യാതൊരു പരിചയവുമില്ലെന്നും നിക്ഷേപം നടന്നിട്ടില്ലെന്നും രാജു പറഞ്ഞു

  • കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെങ്കിലും ആരോപണങ്ങൾ ബോധപൂർവ്വം ഉന്നയിച്ചതാണെന്ന് രാജു

View All
advertisement