മലപ്പറം താനൂരിൽ DYFI പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു

Last Updated:

സമാധാന അന്തരീക്ഷം നിലനിൽക്കുന്ന തീരദേശത്ത് മന:പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ഒരു വിഭാഗത്തിന്റെ ആസൂത്രിതമായ ശ്രമമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്.

മലപ്പുറം : താനൂരിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ തീരദേശ മേഖല മുൻ സെക്രട്ടറി അഞ്ചുടി സ്വദേശി ഷംസുവിനാണ് വെട്ടേറ്റത്.ഇയാളുചെ പിതൃസഹോദരൻ മുസ്തഫയ്ക്കും വെട്ടേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പതിന്നൊന്ന് മണിയോടെ ഓട്ടോയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വടിവാൾ കൊണ്ടുള്ള ആക്രമണത്തിൽ ഷംസുവിന്റെ കൈകാലുകള്‍ക്ക് സാരമായ പരിക്കുണ്ട്. തിരൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുവരെയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
തീർത്തും സമാധാന അന്തരീക്ഷം നിലനിൽക്കുന്ന തീരദേശത്ത് മന:പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ഒരു വിഭാഗത്തിന്റെ ആസൂത്രിതമായ ശ്രമമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്. കഴിഞ്ഞ വർഷവും ഇവിടെ ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ ആക്രമണമുണ്ടായിരുന്നു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അക്ബറിനാണ് അന്ന് വെട്ടേറ്റത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പറം താനൂരിൽ DYFI പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു
Next Article
advertisement
വിളിച്ചത് വിവി രാജേഷ്; മാധ്യമ വാർത്തകൾ തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
വിളിച്ചത് വിവി രാജേഷ്; മാധ്യമ വാർത്തകൾ തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
  • മുഖ്യമന്ത്രി പിണറായി വിജയൻ വി വി രാജേഷിനെ നേരിട്ട് വിളിച്ചെന്ന വാർത്ത തെറ്റാണെന്ന് ഓഫീസ് വ്യക്തമാക്കി

  • വി വി രാജേഷ് തന്നെയാണ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്സണൽ അസിസ്റ്റൻ്റിനെ വിളിച്ചതെന്ന് വിശദീകരണം

  • തെറ്റായ വാർത്ത തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്കിൽ കുറിപ്പ്.

View All
advertisement