Gold Smuggling Case| റമീസിനേയും ജലാലിനെയും ജയിലില്‍ ചോദ്യം ചെയ്യാം; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി

Last Updated:

കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് മൂന്ന് ദിവസത്തേക്ക് ഇരുവരെയും ചോദ്യം ചെയ്യാൻ അനുമതി നല്‍കിയത്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കെ ടി റമീസിനേയും ജലാലിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് മൂന്ന് ദിവസത്തേക്ക് ഇരുവരെയും ചോദ്യം ചെയ്യാൻ അനുമതി നല്‍കിയത്.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെ ടി റെമീസിനെയും ജലാലിനെയും പ്രതി ചേര്‍ത്തിരുന്നു. തുടര്‍ന്ന് ഇരുവരെയും നാല് ദിവസം ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇഡി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. ഇതേ തുടര്‍ന്നാണ് മൂന്ന് ദിവസം കോടതി അനുമതി നല്‍കിയത്.
സ്വര്‍ണക്കള്ളക്കടത്തിന് പിന്നിലെ ഹവാല ബിനാമി ഇടപാടുകല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് അന്വേഷിക്കുന്നത്. നേരത്തെ സന്ദീപ് ,സ്വപ്ന,സരിത്,ഫൈസല്‍ ഫരിദ് എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.
advertisement
വിദേശത്ത് നിന്ന് സ്വര്‍ണം കൊണ്ടുവരുന്നതിനായി വന്‍ തോതില്‍ ഹവലാ ഇടപാടുകല്‍ നടന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കെ ടി റമീസിനെ അഞ്ചാം പ്രതിയും എഎം ജലാലിനെ ആറാം പ്രതിയുമാക്കിയത്. ഇവര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case| റമീസിനേയും ജലാലിനെയും ജയിലില്‍ ചോദ്യം ചെയ്യാം; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി
Next Article
advertisement
ആഗോള വായു ഗുണനിലവാര റാങ്കിംഗ് ഔദ്യോഗികമല്ല; സ്വന്തം എയർ സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ ഇന്ത്യ
ആഗോള വായു ഗുണനിലവാര റാങ്കിംഗ് ഔദ്യോഗികമല്ല; സ്വന്തം എയർ സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ ഇന്ത്യ
  • ആഗോള വായു ഗുണനിലവാര റാങ്കിംഗുകൾ ഔദ്യോഗികമല്ലെന്നും WHO മാർഗ്ഗനിർദ്ദേശങ്ങൾ ഉപദേശകമാണെന്നും സർക്കാർ.

  • ഇന്ത്യ 12 മലിനീകരണ വസ്തുക്കൾക്കായുള്ള ദേശീയ ആംബിയന്റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ്‌സ് വിജ്ഞാപനം ചെയ്തു.

  • NCAP പ്രകാരം 130 നഗരങ്ങളെ വിലയിരുത്തി റാങ്ക് ചെയ്യുന്നതിനായി വാർഷിക സ്വച്ഛ് വായു സർവേക്ഷണം നടത്തുന്നു.

View All
advertisement