advertisement

കള്ള് ഷാപ്പ് തുറക്കുമ്പോൾ | ഇരുന്നു കുടിക്കരുത്; പാഴ്സൽ ആകാം; അഞ്ചു പേരിൽ കൂടരുത്; മാർഗ നിർദേശങ്ങൾ

Last Updated:

കള്ള് ഷാപ്പുകളുടെ പ്രവർത്തനത്തിന് മാർഗ്ഗ നിർദ്ദേശങ്ങളായി

തിരുവനന്തപുരം : കള്ള് ഷാപ്പുകളുടെ പ്രവർത്തനത്തിന് മാർഗ്ഗനിർദ്ദേശങ്ങളായി. മെയ് 13ന് ഷാപ്പുകൾ തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് എക്സൈസ് വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ തയാറാക്കിയത്.
രാവിലെ 9 മുതൽ രാത്രി 7 മണി വരെയായിരിക്കും ഷാപ്പുകളുടെ പ്രവർത്തനം. ഒരാൾക്ക് ഒന്നര ലിറ്റർ കള്ള് വരെ പാഴ്സലായി വാങ്ങാം. ഷാപ്പിൽ ഇരുന്നുള്ള കള്ളുകുടി അനുവദിക്കില്ല. ഷാപ്പുകളിൽ കള്ളുകുടി അനുവദിച്ചാൽ ശാരീരിക അകലം പാലിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാഴ്സൽ മതിയെന്ന് തീരുമാനിച്ചത്.
TRENDING:തട്ടിയെടുത്ത സിം ഉപയോഗിച്ച് സ്ത്രീകൾക്ക് അശ്ലീല മെസ്സേജ്; മൊബൈൽ ഷോപ്പ് ജീവനക്കാരൻ പോലീസ് പിടിയിൽ [NEWS]'കോവിഡ് പരത്തിയ തബ് ലീഗ് സമ്മേളനം എവിടെ'? വിവാദ ചോദ്യമുള്‍പ്പെടുത്തിയ ബുള്ളറ്റിന്‍ PSC പിന്‍വലിച്ചു; ഉദ്യോഗസ്ഥർക്കെതിരെ നടപടി [NEWS]വാട്സ് ആപ്പിലൂടെ അശ്ലീലം: വിവാദങ്ങൾക്ക് ഒടുവിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു [NEWS]
ഒരു സമയം ക്യൂവിൽ 5 പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. ഷാപ്പിലെ തൊഴിലാളികളുടെ എണ്ണവും പരിമിതപ്പെടുത്തണം. തൊഴിലാളികളും കള്ളുകുടിക്കാനെത്തുന്നവരും നിർബന്ധമായും മാസ്ക് ധരിക്കണം. ഷാപ്പിൽ സാനിട്ടൈസറും ഉറപ്പാക്കണം. ഇത് എക്സൈസ് ഉദ്യോഗസ്ഥരുടേയും ഷാപ്പ് ഉടമയുടേയും ഉത്തരവാദിത്തമായിരിക്കുമെന്നും എക്സൈസ് കമ്മിഷണർ വ്യക്തമാക്കുന്നു.
advertisement
3,590 കള്ള് ഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്. ലോക്ക്ഡൗൺ ആരംഭിച്ച ശേഷമായിരുന്നു കള്ള് ഷാപ്പുകളുടെ ലേലം നടന്നത്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതാദ്യമായിരുന്നു സംസ്ഥാനത്ത് കള്ള്ഷാപ്പ് ലേലം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കള്ള് ഷാപ്പ് തുറക്കുമ്പോൾ | ഇരുന്നു കുടിക്കരുത്; പാഴ്സൽ ആകാം; അഞ്ചു പേരിൽ കൂടരുത്; മാർഗ നിർദേശങ്ങൾ
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement