കള്ളനെ മൂക്കുമുട്ടെ തീറ്റിച്ച് മൂന്ന് രാപകൽ പൊലീസ് ദൃക്സാക്ഷിയായത് വെറുതെയായില്ല; 'തൊണ്ടിമുതൽ' പുറത്ത്

Last Updated:

മേലാർകോട് വേലയ്ക്കിടെ മൂന്നു വയസ്സുകാരിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് വിഴുങ്ങിയ കള്ളന്റെ വയറ്റിൽനിന്ന് ബുധനാഴ്ച വൈകിട്ടാണ് മാല പുറത്തെത്തിയത്. ജില്ലാ ആശുപത്രിയിൽ പൊലീസ് കാവലിൽ റിമാൻഡിലായിരുന്നു ഇയാൾ

News18
News18
പാലക്കാട്: മൂന്നു രാവും പകലും കള്ളനെ വയറുനിറച്ച് 'ഊട്ടി' പൊലീസുകാർ കാത്തിരുന്നതിന് ഫലം ലഭിച്ചു. മധുര സ്വദേശി മുത്തപ്പൻ (34) വിഴുങ്ങിയ മുക്കാൽ പവൻ സ്വർണമാല മോഷ്ടാവ് വയറൊഴിഞ്ഞതോടെ പുറത്തുവന്നു. സ്വർണമാല പുറത്തെത്തിക്കാൻ മൂക്കുമുട്ടെ ഭക്ഷണം കഴിച്ച മോഷ്ടാവിനും ഉറക്കമൊഴിഞ്ഞ് കാത്തിരുന്ന പൊലീസുകാർക്കും ആശ്വാസമായി.
ഞായറാഴ്ച രാത്രി മേലാർകോട് വേലയ്ക്കിടെ മൂന്നു വയസ്സുകാരിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് വിഴുങ്ങിയ കള്ളന്റെ വയറ്റിൽനിന്ന് ബുധനാഴ്ച വൈകിട്ടാണ് മാല പുറത്തെത്തിയത്. ജില്ലാ ആശുപത്രിയിൽ പൊലീസ് കാവലിൽ റിമാൻഡിലായിരുന്നു ഇയാൾ. മാല നഷ്ടപ്പെട്ട കുട്ടിയുടെ അച്ഛൻ ചിറ്റൂർ പട്ടഞ്ചേരി വിനോദ് ആലത്തൂർ പൊലീസിന്റെ സാന്നിധ്യത്തിൽ മാല തിരിച്ചറിഞ്ഞു. പൊലീസ് പ്രതിയെ തൊണ്ടിമുതലുമായി ആലത്തൂർ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. നേരത്തേ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിരുന്നതിനാൽ ആലത്തൂർ സബ്ജയിലിലേക്ക് മാറ്റി.
advertisement
ഉത്സവത്തിനിടെ പേരക്കുട്ടിയുടെ മാല പൊട്ടിച്ചെടുത്ത് വിഴുങ്ങിയതിന് മുത്തശ്ശി സാക്ഷിയായിരുന്നു. പിന്നാലെ കള്ളനെ പൊലീസ് ആശുപത്രിയിലെത്തിച്ച് എക്സ്‌റേ പരിശോധന നടത്തി മാല വയറ്റിലുണ്ടെന്ന് സ്ഥിരീകരിക്കുകയും നിശ്ചിത ഇടവേളകളിൽ എക്സ്‌റേയെടുത്ത് മാലയുടെ സ്ഥാനമാറ്റം ഉറപ്പാക്കുകയും ചെയ്തുകൊണ്ടിരുന്നു. പഴമടക്കം ഭക്ഷണം നിർബന്ധിച്ച് കള്ളനെ കൊണ്ട് തീറ്റിച്ച് മാല പുറത്തുവരുന്നതിനായി കാത്തിരിക്കുകയായിരുന്നു പൊലീസ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കള്ളനെ മൂക്കുമുട്ടെ തീറ്റിച്ച് മൂന്ന് രാപകൽ പൊലീസ് ദൃക്സാക്ഷിയായത് വെറുതെയായില്ല; 'തൊണ്ടിമുതൽ' പുറത്ത്
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement