സ്പ്രിങ്ക്ളർ ശേഖരിക്കുന്ന ഡേറ്റ ചോരില്ല; ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം

Last Updated:

ഡാറ്റാ ചോർച്ചയുണ്ടായാൽ ഇന്ത്യയിലും ന്യൂയോർക്കിലും കേസ് നടത്താമെന്ന് സർക്കാർ.

കൊച്ചി: സ്പ്രിങ്ക്ളർ കരാറിന്റെ ഭാഗമായി ശേഖരിക്കുന്ന കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോരില്ലെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഉറപ്പ്.
കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് വെള്ളിയാഴ്ച പരിഗണിക്കും.
കമ്പനിക്കെതിരെ ന്യൂയോര്‍ക്കിലും ഇന്ത്യയിലും നിയമ നടപടി സാധ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ചട്ടങ്ങളും നിലമങ്ങളും പാലിച്ചാണ് കരാറെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കന്നു.  വിവര ശേഖരണത്തിന് നിരവധി ഐടി കമ്പനികളുണ്ടെങ്കിലും ഇത്ര വലിയ ഡേറ്റകള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യയില്‍ ഒരു കമ്പനിയുമില്ല. ഈ സാഹചര്യത്തിലാണ് സ്പ്രിങ്ക്ളറിനെ തെരഞ്ഞെടുത്തതെന്നും സംസ്ഥാന സർക്കാർ പറയുന്നു.
advertisement
You may also like:'വഴിയില്‍ മൈക്കുമായി വരുന്നതിനോട് വിയോജിച്ചിട്ടുണ്ടാകാം; സംസാരിക്കണോ വേണ്ടയോ എന്ന് ഞാന്‍ കൂടിയാണ്‌ തീരുമാനിക്കേണ്ടത്': മുഖ്യമന്ത്രി [NEWS]രോഗം സ്ഥിരീകരിച്ച ഡൽഹിയിലെ കച്ചവടക്കാരൻ മരിച്ചു [NEWS]അഞ്ചുമാസമെടുത്ത് സർക്കാർ ജീവനക്കാരുടെ 30 ദിവസത്തെ ശമ്പളം പിടിക്കും [NEWS]
കോവിഡ് പടരുന്ന സാഹചര്യത്തില്‍ ഡേറ്റാ അനാലിസിസ് സോഫ്‌റ്റ്വെയര്‍ സജ്ജമാക്കാന്‍ കൂടുതല്‍ സമയം എടുക്കാനാവില്ല. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്നും 41 ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ശേഖരിക്കുന്നത് . ഇതില്‍ രണ്ട് ചോദ്യങ്ങള്‍ അതീവ പ്രാധാന്യമുള്ളതാണ്. പക്ഷെ ഈ വിവരങ്ങള്‍ ശേഖരിക്കാതെ ഡാറ്റാ അനാലിസിസ് സാധ്യമാകില്ല. വിവരങ്ങള്‍ ചോരുന്നത് തടയാന്‍ ക്രമീകരണങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഓരോ കമ്പനിയുടെയും നിയമാവലി പ്രകാരമാണ് അവരുടെ നിയമ നടപടികള്‍ക്കുള്ള അധികാര പരിധിയാകുന്നത് . സ്പ്രിങ്കളർ നിശ്ചയിച്ചിട്ടുള്ളത് ന്യൂയോര്‍ക്ക് ആണ്. സോഫ്റ്റ് വെയര്‍ പര്‍ച്ചെയ്‌സ് ചെയ്യുമ്പോള്‍ ഈ കാര്യം കൂടി അംഗീകരിക്കകണം. അങ്ങനെയാണ് ന്യൂയോര്‍ക്ക് അധികാര പരിധിയായി വന്നത്. എന്നാല്‍ അമേരിക്കയില്‍ മാത്രമല്ല ഇന്ത്യയിലും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അക്ട് പ്രകാരം വ്യക്തികള്‍ക്ക് കേസ് നടത്താം. ന്യൂയോര്‍ക്കിലാണ് ഏറെ ഗുണകരമായ രണ്ട് ഡേറ്റാ പ്രൊട്ടക്ഷന്‍ ആക്ട് നിലവിലുള്ളതെന്നും സർക്കാർ വാദിക്കുന്നു.
advertisement
‌കരാറില്‍ ഏതെങ്കിലും തരത്തിലുള്ള നിയമ പ്രശനങ്ങളുണ്ടോ എന്നതടക്കം പരിശോധിക്കാന്‍ സര്‍ക്കാര്‍ തന്നെ രണ്ടംഗ സമിതിയെ നിശ്ചയിച്ചതായും ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഇതിനിടെ കരാര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹൈക്കോടതിയെ സമീപിച്ചു. വിവരശേഖരണം നടത്തിയവര്‍ക്ക് ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കരാര്‍ റദ്ദാക്കണമെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കെ സുരേന്ദ്രനും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്പ്രിങ്ക്ളർ ശേഖരിക്കുന്ന ഡേറ്റ ചോരില്ല; ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം
Next Article
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement